ഷംസീറിെൻറ ഭാര്യയെ നിയമിക്കാൻ ഒാൺലൈൻ ഇൻറർവ്യൂ; കണ്ണൂർ വി.സിയോട് ഗവർണർ വിശദീകരണം തേടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ, എ.എൻ. ഷംസീർ എം.എൽ.എയുടെ ഭാര്യക്ക് കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റൻറ് പ്രഫസറായി നിയമനം നൽകാനുള്ള നീക്കത്തിൽ ഗവർണർ വൈസ്ചാൻസലറോട് വിശദീകരണം തേടി. ഓൺലൈൻ ഇൻറർവ്യൂ നടത്തി ധിറുതിയിൽ നിയമനം നൽകാനുള്ള കണ്ണൂർ സർവകലാശാല വി.സിയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിലാണ് ഗവർണർ വിശദീകരണം തേടിയത്.

കണ്ണൂർ സർവകലാശാലയിൽ യു.ജി.സിയുടെ എച്ച്.ആർ.ഡി സെൻററിൽ പുതുതായി സൃഷ്ടിച്ച അസിസ്റ്റൻറ് പ്രഫസറുടെ സ്ഥിരം തസ്തികയിലേക്ക് 30 പേരെ കഴിഞ്ഞ 16നാണ് ഓൺലൈനായി ഇൻറർവ്യൂ നടത്തിയത്. എച്ച്.ആർ.ഡി സെൻററിലെ തസ്തികകളെല്ലാം യു.ജി.സി വ്യവസ്ഥയനുസരിച്ച് താൽക്കാലികമാണെങ്കിലും അസിസ്റ്റൻറ് പ്രഫസറുടെ ഒരു സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർക്കാർ കണ്ണൂർ സർവകലാശാലക്ക് മാത്രമായി കഴിഞ്ഞ വർഷം പ്രത്യേകാനുമതി നൽകിയിരുന്നു. ഷംസീറിെൻറ ഭാര്യയെ കൂടി കട്ട്‌ ഓഫ് മാർക്കിനുള്ളിൽ ഉൾെപ്പടുത്തുന്നതിന് ഇൻറർവ്യൂവിന് ക്ഷണിക്കുന്നവരുടെ സ്കോർ പോയൻറ് കുറച്ച് നിശ്ചയിച്ചതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അക്കാദമിക മികവോ അധ്യാപന, ഗവേഷണ പരിചയമോ പരിഗണിക്കാതെ, ഇൻറർവ്യൂ മാർക്കിെൻറ അടിസ്ഥാനത്തിൽ മാത്രം നിയമനം നൽകാനാകുമെന്നും സെൻററിെൻറ ഡയറക്ടറുടെ നിയമനം നടത്താതെ പെരുമാറ്റച്ചട്ടം നിലനിൽക്കെ, ഓൺലൈൻ ഇൻറർവ്യൂവിലൂടെ അസിസ്റ്റൻറ് പ്രഫസറുടെ നിയമനം മാത്രമായി നടത്തുന്ന നടപടി തടയണമെന്നും ഗവർണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - A N Shamseer wife job issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.