തൊടുപുഴ: ഇടുക്കിയിൽ രോഗിയെ ചികിത്സിച്ച വനിത ഡോക്ടർ ഉൾപ്പെടെ ആറുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില് ല മുൾമുനയിൽ. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വീട്ടമ്മയുമായുള്ള സമ്പർക്കത്തിൽനിന്നാണ് ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്ക് രോഗം പകർന്നതെന്നാണ് കരുതുന്നത്. ഇവർക്ക് രോഗലക്ഷണം ഒന്നുമുണ്ടായിരുന്നില്ല. വീട് ടമ്മക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 41കാരിയായ ഡോക്ടർക്കും രോഗം ബാധിച്ചതായി കണ്ടെത്തിയത്.
രോഗബാധിതരായവരിൽ ഒരാൾ ജർമനിയിൽനിന്നും രണ്ടുപേർ തമിഴ്നാട്ടിൽനിന്നും മറ്റൊരാൾ മലപ്പുറത്തുനിന്നും ജില്ലയിലെത്തിയവരാണ്. വണ്ടൻമേട്, ഉപ്പുകണ്ടം, ഏലപ്പാറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലാണ് പുതിയ രോഗികൾ. വണ്ടൻമേട്ടിൽ 24കാരനാണ് രോഗം ബാധിച്ചത്. ഇയാൾ മലപ്പുറത്തുനിന്നാണ് മാർച്ച് 23ന് പനിലക്ഷണങ്ങളോടെ വീട്ടിൽ എത്തിയത്.
ബൈക്കിലായിരുന്നു യാത്ര. തുടർന്ന് വീട്ടിൽ കഴിയുകയായിരുന്നു. ഇരട്ടയാർ പഞ്ചായത്തിലെ ഉപ്പുകണ്ടം നത്തുകല്ല് സ്വദേശിയായ 24കാരൻ മാർച്ച് 15ന് ജർമനിയിൽനിന്ന് സ്പെയിനിലൂടെ അബൂദബിവഴി നാട്ടിലെത്തി. ഇയാൾക്ക് രോഗലക്ഷണമൊന്നും ഇല്ലായിരുന്നു.
വിദേശത്തുനിന്ന് വന്നതിനാൽ സ്രവം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മൈസൂരുവിൽനിന്ന് വന്ന് രോഗബാധിതനായ വ്യക്തിയുടെ അമ്മയിൽനിന്നാണ് ഡോക്ടർക്ക് രോഗം പകർന്നത്. ഡോക്ടർക്കും രോഗലക്ഷണം ഉണ്ടായിരുന്നില്ല. ഏലപ്പാറയിലെ തന്നെ 54കാരിയാണ് മറ്റൊരു രോഗി. ഇവർ രോഗം ബാധിച്ച സ്ത്രീയുടെ വീട്ടിൽ പാലും മുട്ടയും കൊടുക്കുന്നുണ്ടായിരുന്നു.
വണ്ടിപ്പെരിയാർ സ്വദേശിയായ 35കാരനും ഏഴു വയസ്സുള്ള മകൾക്കും രോഗം സ്ഥിരീകരിച്ചു. ഇയാൾ തമിഴ്നാട്ടിലെ തിരുെനൽവേലിയിൽ പോയി എപ്രിൽ 12ന് വീട്ടിൽ വന്നു. പിന്നീട് അച്ഛെൻറയും മകളുടെയും സ്രവം പരിശോധിച്ചപ്പോഴാണ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. അതേസമയം, കോവിഡ് കേസുകളുടെ എണ്ണം കൂടി വരുന്നത് ജില്ലയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.
വ്യാഴാഴ്ച നാലു പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഞായറാഴ്ച ആറുപേർക്ക് കൂടി വീണ്ടും സ്ഥിരീകരിച്ചത്. പുതുതായി കോവിഡ് ബാധിച്ച ആറുപേരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് കലക്ടർ എച്ച്. ദിനേശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.