അരൂരിൽ മൂന്ന് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു

ആലപ്പുഴ/അരൂർ: തീരദേശ റെയിൽ പാതയിൽ അരൂർ അമ്മനേഴത്ത് ക്രോസിന് സമീപം ട്രെയിൻ തട്ടി മൂന്ന് യുവാക്കൾ മരിച്ചു. അരൂർ കിഴക്കേവേലിക്കകത്ത് സണ്ണിയുടെ മകൻ ജിബിൻ (23), എറണാകുളം കടവന്ത്ര ഗാന്ധിനഗർ  ചേന്നാത്തു വീട്ടിൽപരേതനായ ജോസഫിെൻറ മകൻ ലിതിൻ ജോസഫ്(23), എറണാകുളം കടവന്ത്ര എളംകുളം ഒറ്റനിലത്ത് ഹൗസിൽ ഒ.ജി.ആൻസണിെൻറ മകൻ മിലൻ ആൻറണി (അപ്പു^ 22)എന്നിവരാണ് മരിച്ചത്. ശനിയാഴ് രാത്രി 12 നായിരുന്നു അപകടം.

കൊല്ലത്തുനിന്നും എറണാകുളത്തേക്കുപോകുകയായിരുന്ന മെമു ട്രെയിനാണ് ഇടിച്ചത്. സുഹൃത്ത് വിഷ്ണുവിെൻറ  സേഹാദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇവർ അരൂരിൽ എത്തിയത്. വിവാഹത്തലേന്നത്തെ അത്താഴം കഴിച്ച്  മടങ്ങുമ്പോഴാണ് അപകടം. വിവാഹ വീട്ടിൽനിന്ന്  ദേശീയ പാതയിലെത്താൻ 20 അടിയോളം ഉയരത്തിലുള്ള റെയിൽവേ പാത കയറി ഇറങ്ങണം. സ്ഥലപരിചയം ഇല്ലാതിരുന്നതിനാൽ  ട്രെയിൻ വരുന്നതുകണ്ട് മാറാൻ കഴിയും മുമ്പുതന്നെ അപകടം സംഭവിച്ചിരിക്കാമെന്നാണ്  പ്രാഥമിക നിഗമനം.

ഇൗ ഭാഗത്തെ വളവിൽ തിരിവും കാഴ്ച മറക്കുന്ന പൊന്തക്കാടും ധാരാളമുണ്ട്. മൃതദേഹങ്ങൾ പല സ്ഥലങ്ങളിലായി തെറിച്ച നിലയിലായിരുന്നു.  അരൂർ കളത്തിൽ ക്ഷേത്രത്തിന് സമീപമാണ് അപകടമെന്നറിഞ്ഞ് ആദ്യം നാട്ടുകാർ അങ്ങോട്ട് ഒാടി. പിന്നീടാണ് ജിബിെൻറ മൃതദേഹം സംഭവ സ്ഥലത്തുനിന്നും കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മറ്റു രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്. അപകടത്തെ തുടർന്ന് സ്ഥലത്ത് നിർത്തിയ ട്രെയിൻ തൊട്ടടുത്ത കുമ്പളം റെയിൽവേ സ്റ്റേഷനിൽ വിവരമറിയിച്ച ശേഷമാണ് യാത്ര തുടർന്നത്. 

കുത്തിയതോട് സി.ഐ സജീവിെൻറ നേതൃത്വത്തിൽ  പൊലീസ്  തുടർ നടപടികൾ സ്വീകരിച്ചു. ഞായറാഴ്ച രാവിലെ  ജിബിെൻറ മൃതദേഹം തുറവൂർ ഗവ. ആശുപത്രിയിലേക്കും മറ്റുള്ളവരുേടത്  എറണാകുളം ജനറൽ ആശുപത്രിയിലേക്കും  മാറ്റി. ജിബിൻ  പെയിൻറിങ് തൊഴിലാളിയാണ്. മാതാവ് മെറ്റി . സഹോദരി: സൗമ്യ. ലിതിൻ മാനുവൽ ടൂവിലർ സർവിസ് സെൻററിലെയും മിലൻ കൺസ്ട്രക്ഷൻ കമ്പനിയിലെയും ജീവനക്കാരനാണ്. മെറ്റിൽഡ ജോസഫാണ് ലിതിെൻറ മാതാവ്. സഹോദരൻ ലിജു. മിലൻ ആൻറണിയുടെ മാതാവ് റെക്സി. ജിബിെൻറ മൃതദേഹം സംസ്കരിച്ചു.
 

Tags:    
News Summary - 3 Died to hit Train - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.