ലാവലിന്‍: വാദം കേള്‍ക്കാന്‍ രണ്ടുമാസത്തെ സാവകാശം വേണമെന്ന് സി.ബി.ഐ ഹൈകോടതിയില്‍

കൊച്ചി: ലാവലിന്‍ കേസിലെ റിവിഷന്‍ ഹരജികള്‍ വ്യാഴാഴ്ച പരിഗണിക്കാനിരിക്കെ, വാദം കേള്‍ക്കാന്‍ രണ്ടുമാസത്തെ സാവകാശം തേടി സി.ബി.ഐ ഹൈകോടതിയില്‍. സി.ബി.ഐക്കുവേണ്ടി വാദിക്കാന്‍ അഡീ. സോളിസിറ്റര്‍ ജനറലിന് എത്താന്‍ അവസരമൊരുക്കാനാണ് കൂടുതല്‍ സമയം തേടിയത്. കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനത്തിലൂടെ അഡീ. സോളിസിറ്റര്‍ ജനറല്‍ പരംജിത് സിങ് പഡ്വാലിയയെ ചുമതലപ്പെടുത്തിയാല്‍ മാത്രമെ പ്രോസിക്യൂട്ടറായി സി.ബി.ഐക്കുവേണ്ടി ഹൈകോടതിയില്‍ ഹാജരാകാനാകൂ.
റിവിഷന്‍ ഹരജികള്‍ വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജികളിലാണ് വ്യാഴാഴ്ച ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ ബെഞ്ച് വാദം കേള്‍ക്കുക. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ കോടതി വിധിക്കെതിരായ റിവിഷന്‍ ഹരജികളാണ് പ്രധാന വാദത്തിനായി കാത്തിരിക്കുന്നത്. ഇതില്‍ മുഖ്യ ഹരജി സി.ബി.ഐയുടേതാണ്. പിണറായി വിജയനെയും മറ്റും കുറ്റവിമുക്തരാക്കിയ സി.ബി.ഐ കോടതി വിധിക്കെതിരായ റിവിഷന്‍ ഹരജികള്‍ വേഗം പരിഗണിക്കണമെന്ന സര്‍ക്കാറിന്‍െറയും ക്രൈം എഡിറ്റര്‍ നന്ദകുമാറിന്‍െറയുമടക്കം ഹരജികളാണ് കോടതി മുമ്പാകെയുള്ളത്. കേസുമായി ബന്ധമില്ലാത്തവരുടെ ഇത്തരം ഹരജികള്‍ അനുവദിക്കരുതെന്ന് കഴിഞ്ഞതവണ കേസ് പരിഗണിക്കവേ സി.ബി.ഐ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചിരുന്നു. സി.ബി.ഐ അന്വേഷിച്ച കേസില്‍ സി.ബി.ഐ കോടതിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. ഇതിനെതിരെ സി.ബി.ഐയുടെ റിവിഷന്‍ ഹരജി നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ മറ്റു ഹരജികള്‍ക്ക് പ്രസക്തിയില്ളെന്നാണ് സി.ബി.ഐ നിലപാട്.
2013 നവംബര്‍ 21ന് സമര്‍പ്പിച്ച റിവിഷന്‍ ഹരജി 2016 ഫെബ്രുവരിയില്‍ പരിഗണനക്ക് വന്നെങ്കിലും രണ്ടുമാസത്തിന് ശേഷമുള്ള കാലാവധിയിലേക്ക് മാറ്റിയെന്നും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ളെന്നും ചൂണ്ടിക്കാട്ടിയാണ് നന്ദകുമാറിന്‍െറ ഹരജി.
എതിര്‍ കക്ഷിയായ പിണറായി വിജയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് മുഖ്യമന്ത്രിയായ സാഹചര്യത്തില്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഹരജി വേഗം തീര്‍പ്പാക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍, രാഷ്ട്രീയ ഗൂഢോദ്ദേശ്യം മാത്രമാണ് ഹരജികള്‍ക്കുപിന്നിലെന്നാണ് പിണറായി അടക്കമുള്ള എതിര്‍ കക്ഷികളുടെ വാദം. തുടര്‍ന്നാണ് റിവിഷന്‍ ഹരജികള്‍ വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജികളുടെ നിയമസാധുത പരിശോധിക്കാന്‍ ജൂണ്‍ ഒമ്പതിലേക്ക് മാറ്റിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT