കൊച്ചി: കുടുംബ വഴക്കിനെ തുടര്‍ന്ന് വേര്‍പിരിഞ്ഞ ദമ്പതികളുടെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്‍െറ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് ദാതാവിനെ ഉടന്‍ കണ്ടത്തൊന്‍ ശ്രമിക്കണമെന്ന് ഹൈകോടതി. തിരുവനന്തപുരം കിംസ് ആശുപത്രിയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ച സാഹചര്യത്തില്‍ കുട്ടിയെ മാതാവിനൊപ്പം വിടാന്‍ കോടതി നിര്‍ദേശിച്ചു. ഭാര്യയും, ഭാര്യാ പിതാവും ചേര്‍ന്ന് കുഞ്ഞിന് ചികിത്സ നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ചൊവ്വര സ്വദേശിയായ ബഷീര്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്‍െറ പരിഗണനയിലുള്ളത്.തന്നോടുള്ള വഴക്കുകാരണം ഭാര്യയും ഭാര്യാ പിതാവും കുഞ്ഞിനെ ശസ്ത്രക്രിയക്ക് ഹാജരാക്കുന്നില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ബഷീര്‍ ഹരജി നല്‍കിയത്.
രോഗം മൂര്‍ഛിച്ച് ജീവന്‍ പോലും അപകടാവസ്ഥയിലായ കുഞ്ഞിനെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും അടിയന്തര നടപടികള്‍ തുടരാനും കേസ് പരിഗണിച്ച കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.തുടര്‍ന്ന് കേസ് വീണ്ടും ഫെബ്രുവരി പത്തിന് പരിഗണിക്കാന്‍ മാറ്റി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.