കോഴിക്കോട്: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കിയ എഴുത്തുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍. എഴുത്തുകാര്‍ക്ക് പ്രത്യേക അജന്‍ഡയുണ്ട്. സിഖ് കൂട്ടക്കൊലക്ക് പിന്നാലെ നയന്‍താര സെഹ്ഗാള്‍ അവാര്‍ഡ് വാങ്ങിയിരുന്നു. എഴുത്തുകാരുടെ മന$സാക്ഷിക്കുത്തില്‍ പോലും വേര്‍തിരിവുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ പി.പി. മുകുന്ദനും രാമന്‍പിള്ളക്കും വേണമെങ്കില്‍ മിസ്ഡ് കോളടിച്ച് ബി.ജെ.പിയിലേക്ക് സാധാരണ പ്രവര്‍ത്തകരായി തിരിച്ചുവരാം. മുസ് ലിം ലീഗിനോടുള്ള സി.പി.എമ്മിന്‍െറ നിലപാട് മാറ്റം കേരളത്തില്‍ രൂപപ്പെടുന്ന പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിന്‍െറ സൂചനയാണ്. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രൂപീകരിക്കുന്ന പാര്‍ട്ടിയുടെ നിലപാട് അറിഞ്ഞതിന് ശേഷം പ്രതികരിക്കാമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.