ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുവേണ്ടി ലക്ഷക്കണക്കിന് രൂപ പിരിച്ചുകൊടുത്തിട്ടുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൂടെ നില്‍ക്കുന്ന എം.എല്‍.എ.മാര്‍ക്കുവേണ്ടിയാണ് വി.എസ് പണം ആവശ്യപ്പെട്ടതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
സ്വന്തം വീട്ടിലെ അഴിമതി വി.എസ് അച്യുതാനന്ദന്‍ ആദ്യം അവസാനിപ്പിക്കണം. ടി.കെ. പളനിക്കെതിരെ പ്രവര്‍ത്തിച്ച ആള്‍ക്ക് ജോലി നല്‍കാന്‍ വി.എസ് ആവശ്യപ്പെട്ടു. അതുപ്രകാരം ആ വ്യക്തിക്ക് ജോലി നല്‍കുകയും ചെയ്തിട്ടുണ്ട് -വെള്ളാപ്പള്ളി പറഞ്ഞു.
തെരുവിലുള്ളവര്‍ ചോദിക്കുമ്പോള്‍ കണക്കു പറയാന്‍ അവരുടെ ചെലവിലല്ല എസ്.എന്‍.ഡി.പി കഴിയുന്നത്. എസ്.എന്‍ ട്രസ്റ്റില്‍ അംഗമായാല്‍ കണക്ക് ബോധ്യപ്പെടുത്താം. കാല്‍ കാശുമുടക്കാതെ കണക്കു ചോദിക്കുന്നതില്‍ അര്‍ഥമില്ളെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വെള്ളാപ്പള്ളിയുടെ ആരോപണങ്ങള്‍ ജനങ്ങള്‍ അവജ്ഞയോടെ തള്ളുമെന്ന് വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.