ആറു ദിവസത്തെ കോവിഡ് ചികിത്സക്ക് 1.42 ലക്ഷം രൂപ: കലക്ടർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: പോത്തൻകോടുള്ള സ്വകാര്യാശുപത്രി ആറ് ദിവസത്തെ കോവിഡ് ചികിത്സക്ക് 1,42,708 രൂപ ഈടാക്കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.

തിരുവനന്തപുരം കലക്ടർ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വദേശി ആനന്ദിെൻറ പരാതിയിലാണ് നടപടി. കേസ് ജൂലൈ 14ന് വീണ്ടും പരിഗണിക്കും.

വട്ടിയൂർക്കാവിലെ സ്വകാര്യാശുപത്രിയിലായിരുന്നു ചികിത്സ. ശ്വാസംമുട്ട് കൂടിയപ്പോൾ കലക്ടറേറ്റിൽനിന്നുള്ള നിർദേശപ്രകാരം പോത്തൻകോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. 84000 രൂപ കൈയിൽനിന്ന് അടച്ചു. ബാക്കി തുക ഇൻഷുറൻസിൽനിന്ന് ലഭിച്ചു. പി.പി.ഇ കിറ്റിന് ഈടാക്കിയത് 33,000 രൂപയാണ്.

മരുന്നിന് 44,458 രൂപയും ഈടാക്കി. മണ്ണാറക്കോണം സ്വദേശി ബി.എച്ച്. ആനന്ദ് സമർപ്പിച്ച പരാതിയിലാണ് നടപടി. ആനന്ദിെൻറ പിതാവ് ഭുവനേന്ദ്രനെയാണ് ചികിത്സിച്ചത്. ഹൈകോടതിയുടെയും സർക്കാറിെൻറയും നിർദേശങ്ങൾ ലംഘിച്ച ആശുപത്രിക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

Tags:    
News Summary - 1.42 lakh for 6 days of covid treatment: collector should investigate Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.