കോൽക്കത്ത: പശ്ചിമ ബംഗാളിൽ ലോക്സഭ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് കമ ീഷെൻറ തീരുമാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവും കോൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കിം രംഗത്ത്. നീണ്ട കാലയ ളവിലുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ പശ്ചിമബംഗാൾ, ബിഹാർ, യു.പി എന്നീ സംസ്ഥാനങ്ങളിലെ റമദാൻ വ്രതമനുഷ്ഠിക്കുന്ന വോട്ടർമാർക്ക് ക്ലേശകരമാവുമെന്ന് അദ്ദേഹം പറഞ്ഞു.
‘‘തെരഞ്ഞെടുപ്പ് കമീഷൻ ഒരു ഭരണഘടന സ്ഥാപനമാണ്. ഞങ്ങൾ അവരെ ബഹുമാനിക്കുന്നു. അവർക്കെതിരെ ഞങ്ങൾ ഒന്നും പറയുന്നില്ല. പക്ഷെ ഏഴ് ഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പ് പശ്ചിമബംഗാൾ, ബിഹാർ, യു.പി എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടാവും. തെരഞ്ഞെടുപ്പ് സമയത്ത് റമദാൻ വ്രതം അനുഷ്ഠിക്കുന്നവരെ അത് ബുദ്ധിമുട്ടിലാക്കും’’-അദ്ദേഹം പറഞ്ഞു.
ന്യുനപക്ഷങ്ങൾ വോട്ട് രേഖപ്പെടുത്തണമെന്ന് ബി.ജെ.പി ആഗ്രഹിക്കുന്നില്ല. ഇൗ മൂന്ന് സംസ്ഥാനങ്ങളിലും ന്യൂനപക്ഷ ജനസംഖ്യ അധികമാണ്. മുസ് ലിംകൾക്ക് നോമ്പ് കാലമായ റമദാൻ സമയത്താണ് ഏഴ് ഘട്ടങ്ങളിലായി ലോക്സഭ തെരഞ്ഞെടുപ്പ് വെച്ചത്. അവർ നോമ്പെടുത്തിട്ടാണ് വോട്ട് രേഖപ്പെടുത്താനെത്തുകയെന്ന കാര്യം തെരഞ്ഞെടുപ്പ് കമീഷൻ മനസിലാക്കണം. ബി.ജെ.പിയെ പുറത്താക്കി രാഷ്ട്രത്തെ രക്ഷിക്കാൻ ജനങ്ങൾ പ്രതിജ്ഞാബദ്ധരായതിനാൽ തൃണമൂൽ കോൺഗ്രസിന് ആകുലതയില്ലെന്നും ഫിർഹാദ് ഹക്കിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.