തിരുവണ്ണാമലൈ: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് സംശയിച്ച് ജനക്കൂട്ടം 65കാരിയെ മർദ്ദിച്ചു കൊലപ്പെടുത്തി. സ്ത്രീയുടെ ബന്ധുക്കളെയും ഡ്രൈവറെയും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 23 ഗ്രാമീണരെ പൊലീസ് അറസ്റ്റ് ചെയ്തു.
മലേഷ്യയിൽ നിന്നുള്ള രണ്ട് ബന്ധുക്കളോടൊപ്പം കുടുംബ ക്ഷേത്രം സന്ദർശിക്കാനാണ് സ്ത്രീ ഇവിടെയെത്തിയത്. ചെന്നൈയിൽ നിന്നുള്ള ഡ്രൈവറും ഇവരുടെ കൂടെയുണ്ടായിരുന്നു. ക്ഷേത്രത്തിൽ കളിക്കുകയായിരുന്ന രണ്ട് കുട്ടികൾക്ക് സ്ത്രീ ചോക്ലേറ്റ് കൊടുത്തത് ഗ്രാമീണരിൽ ചിലർ കണ്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണിതെന്ന് ചിലർ വാട്ട്സ്ആപ്പിൽ പ്രചരിപ്പിക്കുകയായിരുന്നു.
ഇതോടെ ഗ്രാമീണർ അക്രമാസക്തരായി. സംഘത്തെ ആക്രമിക്കാൻ ജനക്കൂട്ടം വന്നപ്പോൾ ഇവർ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. അര കിലോ മീറ്ററിനപ്പുറം കാർ തടഞ്ഞ് നാട്ടുകാർ ഇവരെ വാഹനത്തിൽ നിന്ന് വലിച്ചിഴക്കുകയും മർദിക്കുകയുമായിരുന്നു. പരിക്കേറ്റ സ്ത്രീ പിന്നീട് ആശുപത്രിയിൽ വെച്ച് മരിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് സംബന്ധിച്ച പരാതികൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.