ആൽവാർ: രാജസ്ഥാനിൽ 45കാരിയായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. വ്യാഴാഴ്ച ആൽവാർ ജില്ലയിലെ തിജാര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
വിവാഹിതയായ യുവതി ബന്ധുവിനൊപ്പം പണം കടം വാങ്ങാൻ പോയിരുന്നു. കുന്നിൻ പ്രദേശത്ത് കൂടി മടങ്ങുന്നതിനിടെ യുവതിയെയും ബന്ധുവിനെയും ആറംഗ സംഘം തടഞ്ഞു.
യുവതിയോട് മോശമായി പെരുമാറിയ സംഘം ബന്ധുവിനെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഘത്തിലെ ഒരാൾ യുവതിയെ ബലാത്സംഗം ചെയ്യുകയും മറ്റുള്ളവർ ലൈംഗികമായി അപമാനിക്കുകയും ചെയ്തു. പീഡന ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയ സംഘം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.
പീഡനം വിവരം യുവതി ഭർത്താവിനെ അറിയിച്ചതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി തിജാര ഡി.എസ്.പി കുശാൽ സിങ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.