ഹൈദരാബാദ്: നാട്ടുകാർ നോക്കി നിൽക്കെ യുവാവ് െപട്രോൾ ഒഴിച്ച് തീെകാളുത്തിയ യുവതി മരിച്ചു. ൈഹദരാബാദ് സ്വദേശിയായ സന്ധ്യറാണി(23) ആണ് മരിച്ചത്. സംഭവത്തിൽ സന്ധ്യയുെട മുൻ സഹപ്രവർത്തകൻ കാർത്തിക് (28)നെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രണയാഭ്യർഥന നിരസിച്ചതിെൻറ പകയാണ് യുവതിെയ തീെകാളുത്തിക്കൊല്ലാൻ യുവാവിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സന്ധ്യ ശാന്തി നഗറിൽ കമ്പ്യുട്ടർ ഒാപ്പറേറ്ററായിരുന്നു. മുൻ സഹപ്രവർത്തകനായിരുന്ന കാർത്തിക് പലതവണ പ്രണയാഭ്യർഥന നടത്തിയെങ്കിലും സന്ധ്യ നിരസിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് തിരികെ വരുന്ന വഴി ലലാഗുഡ പ്രദേശത്തുവച്ച് കാർത്തിക് സന്ധ്യയുടെ ദേഹത്തേക്ക് പെട്രേൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
വഴിപോക്കരാണ് യുവതിെയ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 80 ശതമാനത്തിലധികം െപാള്ളലേറ്റ യുവതി ഇന്ന് രാവിലെ മരണത്തിനു കീഴടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.