ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ പ്രസിഡണ്ട് കനയ്യ കുമാറി നെതിരായ രാജ്യേദ്രാഹ കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടു മെന്ന് സി.പി.ഐ. കനയ്യ കുമാറിനെ വിചാരണ ചെയ്യാൻ ഡൽഹി സർക്കാർ കഴിഞ് ഞ ദിവസം പൊലീസിന് അനുമതി നൽകിയിരുന്നു. ഡൽഹിയിലെ എ.എ.പി സർക്കാർ രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങുകയായിരുന്നുവെന്നും സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു.
കനയ്യ കുമാറിനെതിരായ കേസ് വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണ്. കനയ്യക്കെതിരായ രാജ്യദ്രോഹ കേസ് നിലനിൽക്കുന്നതല്ലെന്നും വിഡിയോ എഡിറ്റ് ചെയ്തതാണെന്നുമായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരത്തേ പറഞ്ഞത്. ഇപ്പോൾ പെട്ടെന്ന് നിലപാട് മാറാൻ എന്താണ് കാരണമെന്ന് പരിശോധിക്കുമെന്നും സി.പി.ഐ ചൂണ്ടിക്കാട്ടി.
കനയ്യ കുമാറിനെതിരായ നടപടിയിൽ സമാധാനപരമായി പ്രതിഷേധിക്കണമെന്നും പ്രസ്താവയിൽ അഭ്യർഥിച്ചു. 2016 ഫെബ്രുവരി ഒമ്പതിന് ജെ.എൻ.യു കാമ്പസിൽ നടന്ന പരിപാടിക്കിടെ കനയ്യയും യൂനിയനിലെ ഏതാനും ഭാരവാഹികളും രാജ്യേദ്രാഹ മുദ്രാവാക്യം വിളിച്ചുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.