ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ 25 നഗരങ്ങളിൽ 19 എണ്ണവും പശ്ചിമബംഗാളിലെന്ന് സ്വച്ഛ് ഭാരത് റിപ്പോർട്ട്. ഏറ്റവും വൃത്തിയുള്ള നഗരം മധ്യപ്രദേശിലെ ഇന്ദോറും വൃത്തിയുള്ള സംസ്ഥാനം ഝാർഖണ്ഡും ആണെന്ന് കേന്ദ്ര സർക്കാർ ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഝാർഖണ്ഡിനു പിന്നാലെ മഹാരാഷ്ട്രയും ഛത്തിസ്ഗഢുമാണ് വെടിപ്പുള്ള സംസ്ഥാനങ്ങൾ. വൃത്തിയുള്ള നഗരം എന്ന ഖ്യാതി ഇന്ദോറിനെ തേടിയെത്തുന്നത് ഇത് രണ്ടാം തവണയാണ്.
കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം ദേശീയ തലത്തിൽ തയാറാക്കിയ ശുചിത്വ സർവേയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്. വെടിപ്പുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും താഴെയാണ് ത്രിപുരയുടെ സ്ഥാനം. പുതുച്ചേരി, നാഗാലാൻഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് ത്രിപുരക്കു മുന്നിലുള്ളത്.
2016, 2017 വർഷങ്ങളിൽ പശ്ചിമബംഗാൾ സർവേയിൽ പെങ്കടുത്തിരുന്നില്ലെന്ന് റിേപ്പാർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 2016ൽ ആണ് സർവേ ആരംഭിച്ചത്. ജനുവരി, മാർച്ച് മാസങ്ങൾക്കിടെ 4203 തദ്ദേശ നഗര ഭരണകൂടങ്ങളെ പഠനവിധേയമാക്കിയിരുന്നു. നഗരസഭ ഖരമാലിന്യങ്ങളുടെ ശേഖരണം, ഗതാഗതം, സംസ്കരണം, അതുമായി ബന്ധെപ്പട്ട പ്രവർത്തനങ്ങളുടെ പുരോഗതി, നൂതനാവിഷ്കാരങ്ങൾ, മികച്ച പരിചരണരീതികൾ തുടങ്ങിയവ മാനദണ്ഡമാക്കിയാണ് പട്ടിക തയാറാക്കിയത്. വൃത്തിയുള്ള നഗരത്തിനുള്ള അവാർഡ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ദോറിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.