ന്യൂഡൽഹി: വയനാട് തുരങ്കപാത നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ തടസ്സ ഹരജിയുമായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. നിർമാണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യമായ പഠനം നടത്താതെ കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹരജിക്കെതിരെയാണ് സംസ്ഥാന സർക്കാറിന് വേണ്ടി സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി തടസ്സ ഹരജി ഫയൽ ചെയ്തത്. 2018, 2019, 2024 വർഷങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പ്രദേശത്താണ് തുരങ്കം വരുന്നതെന്നും മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങൾക്ക് സമീപത്തുകൂടിയാണ് ഈ പാത കടന്നുപോകുന്നതെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെ പരിസ്ഥിതി അനുമതി നൽകിയെന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.