ന്യൂഡൽഹി: എൻ.ഡി.എ സർക്കാറിൻെറ 100 ദിവസത്തെ പ്രവർത്തനം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാറിൻെറ ഇതു വരെയുള്ള പ്രവർത്തനങ്ങൾ വെറും ട്രെയിലർ മാത്രമാണെന്നും സിനിമ വരാനിരിക്കുന്നതേയുള്ളുവെന്നും മോദി പറഞ്ഞു. അഴ ിമതി ഇല്ലാതാക്കുക, തീവ്രവാദം അമർച്ച ചെയ്യുക, കശ്മീരിലെ കേന്ദ്രഭരണ പ്രദേശങ്ങളുടെ വികസനം എന്നീ നയങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
നിയമത്തിനും കോടതികൾക്കും മുകളിലാണെന്ന് വിചാരിച്ചിരുന്ന പലരും ഇപ്പോൾ ജാമ്യത്തിനായി കോടതികൾ കയറിയിറങ്ങുകയാണ്. ജനങ്ങളെ കൊള്ളയടിച്ചവരെല്ലാം അവർക്ക് അർഹതപ്പെട്ട സ്ഥലത്ത് എത്തിയെന്നും മോദി പറഞ്ഞു. ഐ.എൻ.എക്സ് അഴിമതി കേസിൽ ചിദംബരത്തെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ കുറിച്ചായിരുന്നു മോദിയുടെ പരാമർശം.
രണ്ടാം മോദി സർക്കാർ വിവാദമായ പല ബില്ലുകളും പാസാക്കിയിരുന്നു. മുത്തലാഖ് ബിൽ, വിവരാവകാശ നിയമഭേദഗതി ബിൽ എന്നിവ അവയിൽ ചിലതായിരുന്നു. ഇതിനൊപ്പം ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി സർക്കാർ എടുത്തു കളയുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.