ന്യൂഡൽഹി: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വിവിപാറ്റ് സ്ലിപ്പുകൾ തെര ഞ്ഞെടുപ്പു കമീഷൻ നശിപ്പിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ മേയിൽ ഫലം പ്രഖ്യാപിച്ച് വെറും നാലുമാസത്തിനു ശേഷമാണ് ഇവ നശിപ്പിച്ചത്. ഏതു തെരഞ്ഞെടുപ്പിലെയും വിവിപാറ്റ് സ്ലിപ ്പുകൾ ഒരു വർഷം സൂക്ഷിക്കണമെന്ന തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കേയാണ് ദുരൂഹ നടപടി. ‘ദി ക്വിൻറ്’ എന്ന ഓൺലൈൻ മാധ്യമത്തിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരം. വിവിപാറ്റ് സ്ലിപ്പുകൾ നശിപ്പിക്കാൻ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാർക്ക് െസപ്റ്റംബർ 24ന് എഴുതിയ കത്തും മറുപടിക്കൊപ്പമുണ്ട്.
ആർക്കാണ് വോട്ട് ചെയ്തത് എന്ന് വോട്ടർക്ക് കണ്ട് മനസ്സിലാക്കാനുള്ള രേഖയാണ് ഈ സ്ലിപ്. വോട്ടുയന്ത്രത്തിൽ കൃത്രിമം നടക്കുന്നുണ്ടെന്ന പരാതികളെ തുടർന്നാണ് വിവിപാറ്റ് സ്ലിപ് ഏർപ്പെടുത്തിയത്. വോെട്ടടുപ്പിലെ കൃത്രിമം തുറന്നുകാട്ടാൻ സഹായിക്കുന്ന ഈ നിർണായക തെളിവ് നാലുമാസത്തിനകം നശിപ്പിക്കപ്പെട്ടത് നിയമവിരുദ്ധമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സവിശേഷ സാഹചര്യങ്ങളിൽ മാത്രമേ കമീഷന് സ്ലിപ് നശിപ്പിക്കാൻ കഴിയൂ.
രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ എട്ടിടത്ത് വോട്ടുയന്ത്രത്തിലെയും വിവിപാറ്റിലെയും വോട്ടുകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ടായിരുന്നു. അന്വേഷണത്തിന് കഴിഞ്ഞ ജൂലൈയിൽ കമീഷൻ ഉത്തരവിടുകയും ചെയ്തു.
എന്നാൽ, അന്വേഷണത്തെക്കുറിച്ച് ഇപ്പോൾ വിവരമില്ല. പരാതി ഉയർന്ന ഈ സ്ഥലങ്ങളിലെ വിവിപാറ്റ് സ്ലിപ്പുകൾ നശിപ്പിച്ചോ എന്നും വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.