ബഹ്റായ്ച്ച് (യു.പി): ദുർഗ വിഗ്രഹ നിമജ്ജന യാത്രക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പ്രതികളുടെ തോക്ക് ലൈസൻസ് റദ്ദാക്കി അധികൃതർ. ബഹ്റായ്ച്ച് ജില്ലയിലെ മഹാരാജ്ഗഞ്ചിൽ കഴിഞ്ഞ ഒക്ടോബർ 13നായിരുന്നു 22കാരനായ രാം ഗോപാൽ മിശ്ര മരിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
ജില്ല കലക്ടറാണ് തോക്കുകൾ പിടിച്ചെടുക്കാനും ലൈസൻസ് റദ്ദാക്കാനും ഉത്തരവിട്ടത്. മസൂദ് അഹമ്മദ്, മുഹമ്മദ് അഹമ്മദ് എന്നീ പ്രതികളുടെ തോക്കുകളാണ് കണ്ടുകെട്ടിയത്. അബ്ദുൽ ഹമീദ്, മക്കളായ സർഫറാസ്, താലിബ് എന്നിവരാണ് കൊലക്കേസിലെ പ്രധാന പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.