ന്യൂഡൽഹി: ജനശതാബ്ദി ട്രെയിനിലെ യാത്രക്കാരിലൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒപ്പം യാത്രചെയ്ത 20 പേരെ നിരീക്ഷണത്തിലാക്കി. ഡെറാഡൂണിൽനിന്ന് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് യാത്രക്കിടെയാണ് 48കാരന് കോവിഡ് പോസിറ്റീവാണെന്ന സന്ദേശം ഫോണിൽ ലഭിക്കുന്നത്. വിവരം അറിഞ്ഞയുടൻ ഇയാൾ കൺട്രോൾ റൂമിൽ വിവരം അറിയിച്ചെങ്കിലും സഹസഹയാത്രികർ ബഹളമുണ്ടാക്കി.
നോയിഡയിൽ ബാറ്ററി നിർമാണ കമ്പനിയിൽ ജോലിചെയ്യുന്ന ഋഷികേശ് സ്വദേശിയായ 48 കാരന് ഞായറാഴ്ചയാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ട്രെയിൻ യാത്രക്കിടെ ടെക്സ്റ്റ് മെസേജായാണ് കോവിഡ് പോസിറ്റീവാെണന്ന വിവരം അധികൃതർ പങ്കുെവച്ചത്. ഇതേ തുടർന്ന് ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ഇദ്ദേഹം വിവരം പങ്കുവെക്കുകയായിരുന്നു. ഗാസിയാബാദിൽ നിന്നാണ് ഇദ്ദേഹം ട്രെയിനിൽ കയറിയത്. ഇയാൾക്ക് കോവിഡ് രോഗലക്ഷണമില്ലായിരുന്നു. കോവിഡ് പരിശോധനക്കായി സ്രവമെടുത്തശേഷമാണ് ഇദ്ദേഹം ട്രെയിനിൽ കയറിയതെന്നും ഹരിദ്വാർ ജി.ആർ.പി സ്റ്റേഷൻ ഓഫിസർ അനൂജ് സിങ് പറഞ്ഞു.
കോവിഡ് പരിശോധന ഫലം വരുന്നതിന് മുന്നേ യാത്രചെയ്യാൻ അനുമതി നൽകിയതിനെതിെര പ്രതിഷേധം ശക്തമായി. ക്വാറൻറീനിൽ കഴിയേണ്ട വ്യക്തിയെ യാത്രചെയ്യാൻ അനുമതി നൽകിയതിൽ റെയിൽവേ പൊലീസ് ഗാസിയാബാദ് പ്രാദേശിക ഭരണകൂടത്തിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഇദ്ദേഹത്തെ ഹരിദ്വാറിലെ ആശുപത്രിയിലും ഒപ്പം യാത്രചെയ്ത 20ഓളം പേരെ ക്വാറൻറീൻ കേന്ദ്രത്തിലേക്കും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.