എൽ.പി.ജി കപ്പൽ ‘നന്ദാ ദേവി’ ഗുജറാത്തിലെത്തി

അഹ്മദാബാദ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഹുർമുസ് കടലിടുക്ക് കടന്ന് 46,500 മെട്രിക് ടൺ വാതകവുമായി ഇന്ത്യയുടെ രണ്ടാമത്തെ എൽ.പി.ജി വഹിച്ച കപ്പൽ ‘നന്ദാ ദേവി’ ചൊവ്വാഴ്ച ഗുജറാത്തിലെ വാദിനാർ തുറമുഖത്തെത്തി.

ആദ്യ കപ്പലായ ‘ശിവാലിക്’ തിങ്കളാഴ്ച മുന്ദ്രയിലെത്തിയിരുന്നു. ‘നന്ദാ ദേവി’യിലെ ദ്രവീകൃത പെട്രോളിയം വാതകം മറ്റൊരു കപ്പലിലേക്ക് മാറ്റുന്ന പ്രക്രിയകൾ നടക്കുന്നതായി ദീൻദയാൽ തുറമുഖ അതോറിറ്റി ചെയർമാൻ സുശീൽ കുമാർ സിങ് പറഞ്ഞു. 46,500 മെട്രിക് ടൺ എൽ.പി.ജിയാണ് എത്തിയത്. ഈ ഇന്ധനം ബി.ഡബ്ല്യു ബിർച്ച് എന്ന കപ്പലിലേക്ക് മാറ്റും. തുടർന്ന് കിഴക്കൻ തീരത്തുള്ള എന്നൂർ (തമിഴ്നാട്), ഹാൽദിയ (പശ്ചിമ ബംഗാൾ) എന്നീ തുറമുഖങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണിക്കൂറിൽ 1,000 ടൺ എന്ന നിരക്കിൽ മാറ്റുകയാണ്. മുഴുവൻ പ്രവർത്തനവും പൂർത്തിയാകാൻ രണ്ടു ദിവസമെടുക്കും. ഇവിടെയെത്തുന്ന എൽ.പി.ജി കപ്പലുകൾക്ക് മുൻ‌ഗണന നൽകണമെന്നും പ്രക്രിയകൾ കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കണമെന്നും തുറമുഖ മന്ത്രാലയം നിർദേശിച്ചു. ഈ പ്രവർത്തനങ്ങൾ പരമാവധി കാര്യക്ഷമതയോടെ നടപ്പിലാക്കുന്നതായും ഒന്നിലധികം ഏജൻസികൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags:    
News Summary - India’s second LPG carrier ‘Nanda Devi’ arrives at Gujarat port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.