ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ മരണസംഖ്യ ഒമ്പതായി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായെന്ന് നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിങ് അറിയിച്ചു. 22 പേരെ ഇനിയും കണ്ടെത്താനുണ്ട്.

സംസ്ഥാന ദുരന്ത നിവാരണ സേന (എസ്.ഡി.ആർ.എഫ്), ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്), ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി) എന്നിവർക്കൊപ്പം ഇന്ത്യൻ സൈന്യത്തിന്റെ ഒരു സംഘവുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

ദണ്ഡ കൊടുമുടിയിൽ നിന്ന് മാതാലി ഹെലിപാഡിലേക്ക് മൃതദേഹങ്ങൾ എത്തിക്കുമെന്നാണ് വിവരം. കണ്ടെത്തിയിട്ടുള്ള ഒമ്പത് മൃതദേഹങ്ങളിൽ നാലെണ്ണം നേരത്തെ കണ്ടെത്തിയതാണ്.

27 പേരാണ് അപകടത്തിൽ പെട്ടത്. ഉത്തരകാശിയിലെ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങിലെ ട്രെയിനികളാണ് ഹിമപാതത്തിൽ പെട്ടത്. സംഭവത്തിൽ രണ്ട് ഇൻസ്ട്രക്ടർമാരും ട്രെയിനികളുമുൾപ്പടെ നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ആദ്യമായി 16 ദിവസം കൊണ്ട് എവറസ്റ്റ്, മകാലു കൊടുമുടികൾ കീഴടക്കിയ ഇന്ത്യൻ വനിത സവിത കൻസ്വാളും ഉൾപ്പെടുന്നു.

Tags:    
News Summary - Uttarakhand avalanche: Toll climbs to 9,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.