ന്യൂഡൽഹി: ഉന്നാവിൽ മാനഭംഗത്തിനിരയായ പെൺകുട്ടിയെയും അവരുടെ കുടുംബത്തെയും അപക ടത്തിൽപെടുത്തി കൊല്ലാൻ നോക്കിയെന്ന് ആരോപിച്ച് പ്രധാന പ്രതിപക്ഷ നേതാക്കൾ ഒന്ന ടങ്കം ബി.ജെ.പിക്കും ഉത്തർപ്രദേശിലെ യോഗി സർക്കാറിനുമെതിരെ രംഗത്തുവന്നു. ഉന്നാവ് ഇ രക്കെതിരായ വധശ്രമത്തിന് പുറമെ ജയ്ശ്രീരാം വിളിക്കാത്തതിന് വാരാണസിയിൽ പതിനഞ ്ചുകാരനെ കൈകൾ ബന്ധിച്ച് മണ്ണെണ്ണയൊഴിച്ച് തീവെച്ചതും, അമേത്തിയിൽ മുൻ സൈനിക ഉദ്യോ ഗസ്ഥെന തല്ലിക്കൊന്നതും ചർച്ചയായതോടെ യോഗിയും ബി.ജെ.പിയും പ്രതിക്കൂട്ടിലായി. പാർലമെൻറിനകത്തും പുറത്തും വലിയ പ്രതിഷേധമാണുയർന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിമാരായ മായാവതി, അഖിലേഷ് യാദവ് എന്നിവർ ബി.ജെ.പി സർക്കാറിനെ രൂക്ഷമായി വിമർശിച്ചു.
രാജ്യസഭയിൽ സമാജ്വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവാണ് വിഷയമുന്നയിച്ചത്. അലഹബാദ് ഹൈകോടതിയിൽ ബി.ജെ.പി എം.എൽ.എയുടെ അപ്പീലിൽ തിങ്കളാഴ്ച വിചാരണ നടക്കാനിരിക്കെയാണ് ഞായറാഴ്ച ഇരയെയും കുടുംബത്തെയും അഭിഭാഷകനെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമം നടന്നതെന്ന് രാം ഗോപാൽ യാദവ് പറഞ്ഞു. യുവതിക്ക് സംരക്ഷണത്തിന് നിർത്തിയ പൊലീസുകാരൻ അവധിയിലായിരുന്നു. ഇവരെ അപായപ്പെടുത്താൻ ഇടിച്ച ട്രക്കിെൻറ മുന്നിലും പിന്നിലും നമ്പർപ്ലേറ്റിൽ ഗ്രീസ് തേച്ചിരുന്നു. മാനഭംഗത്തിനെതിരെ പരാതി പറയാൻ പോയപ്പോൾ പൊലീസ് നടത്തിയ പീഡനത്തിലാണ് ഇരയുടെ പിതാവ് മരിച്ചത്. നീതി കിട്ടാൻ ഇരക്ക് മുഖ്യമന്ത്രിയുടെ വീട്ടിൽ പോയി ആത്മഹത്യാ ശ്രമം നടത്തേണ്ടി വന്നതു കൂടി പറഞ്ഞതോടെ ചർച്ച അനുവദിക്കില്ലെന്നു പറഞ്ഞ് ചെയർമാൻ വെങ്കയ്യ നായിഡു ഇടപെട്ടു.
എന്നാൽ, വിഷയം പറയാൻ അനുവദിക്കണമെന്നു പറഞ്ഞ് ബി.എസ്.പി നേതാവ് സതീശ് ചന്ദ്ര മിശ്ര, തൃണമുൽ നേതാവ് ഡെറിക് ഒബ്റേൻ, കോൺഗ്രസ് നേതാക്കളായ ആനന്ദ് ശർമ, അംബികാ സോണി, സി.പി.എം നേതാവ് രംഗരാജൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം യാദവിന് പിന്തുണയുമായി എഴുന്നേറ്റു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തിവെക്കേണ്ടി വന്നു. ‘പെൺകുട്ടിയെ രക്ഷിക്കൂ -പെൺകുട്ടിയെ പഠിപ്പിക്കൂ’ എന്നത് ഇന്ത്യൻ സ്ത്രീകൾക്കുള്ള പുതിയ വിദ്യാഭ്യാസ ബുള്ളറ്റിൻ ആണെന്നും, നിങ്ങളെ ബി.െജ.പി എം.എൽ.എ മാനഭംഗപ്പെടുത്തിയാൽ ചോദ്യങ്ങെളാന്നും ഉന്നയിക്കരുതെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രതി ഇപ്പോഴും ബി.ജെ.പി എം.എൽ.എയായി തുടരുകയായിട്ടും ഭയമുക്ത ഉത്തർപ്രദേശ് കാമ്പയിൻ നടത്താൻ ബി.ജെ.പി സർക്കാറിന് നാണമില്ലേയെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ഇരയെ ഇല്ലായ്മ ചെയ്യാൻ മുൻകൂട്ടി ആസൂത്രണം ചെയ്തു നടത്തിയ അപകടമാണിതെന്നും നിയമ വ്യവസ്ഥയോടുള്ള പരിഹാസമാണെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ഉന്നാവ് ഇരക്കുനേരെ നടന്ന വധശ്രമം നിർഭാഗ്യകരമാണെന്ന് മമത ബാനർജി പ്രതികരിച്ചു. എന്താണ് ഇൗ രാജ്യത്ത് നടക്കുന്നതെന്നറിയില്ല. എല്ലാ കാര്യവും സി.ബി.െഎക്ക് വിടുന്ന ബി.ജെ.പി പ്രധാനമന്ത്രിക്ക് കീഴിലുള്ള സി.ബി.െഎയെ എന്തുകൊണ്ട് ഇത്തരം ഘട്ടങ്ങളിൽ വിടുന്നില്ലെന്ന് മമത ചോദിച്ചു. ഇരയെയും കുടുംബത്തെയും കൊല്ലാൻ ഉണ്ടാക്കിയ അപകടത്തിനെതിരെ സുപ്രീംകോടതി സ്വേമധയാ കേസെടുത്ത് സ്വന്തം മേൽനോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന് മായാവതി ആവശ്യപ്പെട്ടു. യു.പിയിൽ ആയിരത്തിലേറെ പേർ കൊല്ലപ്പെടുകയും അത്രയും പേർ മാനഭംഗത്തിനിരയാകുകയും ചെയ്തത് ഏതാനും മാസങ്ങൾക്കുള്ളിലാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
ഇരകളെയെല്ലാം കൊന്നുകൊണ്ടിരിക്കുന്ന ഉത്തർപ്രദേശിൽ ഭീതിജനകമായ സാഹചര്യമാണെന്നും ഒരാളും പൊലീസിനെതിരെ മിണ്ടാൻ ധൈര്യപ്പെടില്ലെന്നും പ്രമുഖ നിയമജ്ഞനും രാജ്യസഭാംഗവുമായ കെ.ടി.എസ് തുളസി പാർലമെൻറിന് പുറത്തു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.