ബംഗളൂരു: കർണാടകയിൽ നിർമാണത്തിലിരിക്കുന്ന നാല് നില കെട്ടിടം തകർന്ന് വീണ് രണ്ട് പേർ മരിച്ചു.ബംഗളൂരുവിൽ നി ന്ന് 400 കിലോമീറ്റർ വടക്ക് ദർവാദ് ജില്ലയിലെ കുമാരേശ്വർ എന്ന സ്ഥലത്ത് ഉച്ചയോടെയാണ് സംഭവം. നിർമാണത്തൊ ഴിലാളികളടക്കം അൻപതോളം ആളുകൾ കെട്ടിടത്തിനകത്ത് അകപ്പെട്ടതായാണ് കരുതുന്നത്. രണ്ട് വർഷത്തോളമായി കെട്ടി ടത്തിെൻറ നിർമാണ പ്രവർത്തികൾ തുടരുകയായിരുന്നു. മൂന്നാം നിലയിലെ പണികൾ നടന്നുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. കെട്ടിടത്തിെൻറ ആദ്യ രണ്ട് നിലകളിലായി 60ഓളം കടകൾ പ്രവർത്തിക്കുന്നുണ്ടെന്നും അപകടം നടക്കുമ്പോൾ കടകളിൽ 150ഓളം ആളുകൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
പത്ത് ആംബുലൻസുകളും അഞ്ച് അഗ്നിശമന സേനാ യൂണിറ്റുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്. വൈകുന്നേരവും രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. കെട്ടിടം തകർന്ന് വീഴാനുള്ള കാരണം വ്യക്തമല്ല.
മികച്ച രക്ഷാ പ്രവർത്തകരെയും മറ്റും പ്രത്യേക വിമാനത്തിൽ സ്ഥലത്തെത്തിക്കാനും രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാനും ചീഫ് സെക്രട്ടറിക്ക് ദിർദേശം നൽകിയതായി കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.