ഹൈദരാബാദ്: ആന്ധ്ര പ്രദേശിൽ രണ്ടു ട്രെയിനുകൾ കൂട്ടിയിടിച്ച് പാളം തെറ്റി ലോക്കോ പൈലറ് റടക്കം 20 പേർക്ക് പരിക്ക്. ഇടിച്ചുതകർന്ന എൻജിൻ കാബിനിൽ കുരുങ്ങിയ ലോക്കോ പൈലറ്റിെൻറ നില ഗുരുതരമാണ്. ട്രെയിനുകളിൽ ഒന്ന് പുറപ്പെടാൻ തുടങ്ങുകയും മറ്റൊന്ന് നിർത്താൻ ഒരുങ്ങുകയും ചെയ്തതിനാൽ സാവധാനമാണ് സഞ്ചരിച്ചിരുന്നത്. അതിനാൽ, വൻ അത്യാഹിതം ഒഴിവായി. ഹൈദരാബാദിലെ കച്ചേഗുഡ റെയിൽവേ സ്റ്റേഷനു സമീപം തിങ്കളാഴ്ച രാവിലെ 10.30 നാണ് അപകടം. സിഗ്നലിലെ പിഴവാണ് അപകടകാരണമെന്നാണ് വിശദീകരണം.
ലിങ്കംപള്ളി -ഫലാക്നുമ ലോക്കൽ ട്രെയിൻ അതേ ട്രാക്കിലെ കർണൂലിൽനിന്ന് സെക്കന്തരാബാദിലേക്ക് പോകുന്ന ഇൻറർസിറ്റി എക്സ്പ്രസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോക്കൽ ട്രെയിനിെൻറ ആറ് േകാച്ചുകളും എക്സ്പ്രസ് ട്രെയിനിെൻറ മൂന്നു കോച്ചുകളും തകരാറിലായി. പരിക്കേറ്റവരെ ഉസ്മാനിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസ്സാര പരിേക്കറ്റ രണ്ടുപേർ ഉടൻ ആശുപത്രി വിട്ടു.
പ്ലാറ്റ്ഫോം നമ്പർ രണ്ടിൽ എത്താൻ ലോക്കൽ ട്രെയിനിന് സിഗ്നൽ നൽകിയിരുന്നു. അതേസമയം, പ്ലാറ്റ്ഫോമിൽ ഇൻറർസിറ്റി എക്സ്പ്രസ് നിൽക്കുന്നുണ്ടായിരുന്നു. മന്ദഗതിയിലായിരുന്ന ലോക്കൽ ട്രെയിനാണ് ഇൻറർസിറ്റി എക്സ്പ്രസിലേക്ക് ഇടിച്ചുകയറിയത്. തുടർന്ന് കച്ചേഗുഡ വഴിയുള്ള സർവിസുകൾ റദ്ദാക്കി. അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദക്ഷിണ-മധ്യ റെയിൽവേ അറിയിച്ചു. ആവശ്യമായ സഹായം നൽകാൻ നിർദേശം നൽകിയതായി റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.