കശ്മിരില്‍ രണ്ട് ഹിസ്ബുൽ മുജാഹിദീന്‍ ഭീകരരെ സൈന്യം കൊലപ്പെടുത്തി

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ  രണ്ട് ഹിസ്ബുൽ മുജാഹിദീന്‍ ഭീകരരെ സൈന്യം കൊലപ്പെടുത്തി. അനന്തനാഗ് ജില്ലയിലെ കൊക്രനാഗിലുള്ള ലാര്‍നോ പ്രദേശത്താണ്‌ ഏറ്റുമുട്ടൽ നടന്നത്. കൊല്ലെപ്പട്ടവരിൽ ഒരാൾ മുഹമ്മദ് ഫർഹാൻ വാനിയെന്ന ഹിസ്ബുൽ പ്രവർത്തകനാണെന്നും രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സൈന്യം അറിയിച്ചു.

ഭീകര്‍ക്കെതിരായ ഓപ്പറേഷന്‍ ഓള്‍ ഔട്ടിെൻറ ഭാഗമായി സൈന്യവും സി.ആർ.പി.എഫും കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഒാപ്പറേഷനിലാണ് രണ്ടുപേരെ കൊലപ്പെടുത്തിയത്. 

കോക്രനാഗില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് വിവരത്തെ തുടര്‍ന്ന് മേഖലയില്‍ തിരച്ചില്‍ നടത്തിയ സൈന്യത്തിന് നേരെ വെടിവെപ്പുണ്ടാകുകയായിരുന്നു. തുടര്‍ന്ന്  സേനകൾ സംയുക്തമായി നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ മുന്നുഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. കഴിഞ്ഞ മാസം പുൽവാമയിൽ അഞ്ചു ജവാൻമാർ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതെ തുടർന്നാണ് ഒാപ്പറേഷൻ ഒാൾ ഒൗട്ട് ആരംഭിച്ചത്. 

Tags:    
News Summary - Two Terrorists Gunned Down by Security Forces in Anantnag Encounter- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.