ന്യൂഡൽഹി: എയർസെൽ-മാക്സിസ് അഴിമതി കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും വിദേശയാത്രക്ക് സുപ്രീംകോടതി അനുമതി നൽകി. കർശന ഉപാധികളോടെയാണ് അനുമതി. കേസിൽ അന്വേഷണ സംഘത്തോട് സഹകരിക്കണമെന്നും അല്ലാത്തപക്ഷം ഇരുവർക്കുമെതിരെ നടപടിയുണ്ടാകുമെന്നും കോടതി നിർദേശിച്ചു.
സുപ്രീംകോടതിയിൽ 10 കോടിരൂപ ഡെപ്പോസിറ്റായി നൽകണം. കാർത്തി ചിദംബരം മാർച്ച് അഞ്ച്, ആറ്, ഏഴ്, പന്ത്രണ്ട് തീയതികളിൽ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
കാർത്തിയുടെ ഹരജി എതിർത്ത ഇ.ഡി, ഇവർക്ക് വിദേശയാത്രക്ക് അനുമതി നൽകിയാൽ ഏജൻസിയുമായി സഹകരിക്കില്ലെന്നും ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറുമെന്നും കോടതിയെ ബോധിപ്പിച്ചു. അന്വേഷണം കൂടുതൽ വൈകിക്കാൻ കാർത്തി വിദേശയാത്രകൾ നടത്തിയേക്കാമെന്നും അതിനാൽ അത് തടയണമെന്നും ഇ.ഡി സുപ്രീംകോടതിയെ അറിയിച്ചു.
എയർസെൽ- മാക്സിസ് കേസിൽ ചോദ്യം ചെയ്യലിനായി കാർത്തി ഹാജരാകേണ്ട തീയതികൾ അറിയിക്കാൻ സുപ്രീംകോടതി കഴിഞ്ഞയാഴ്ച ഇ.ഡിയോട് ആവശ്യപ്പെട്ടിരുന്നു.
3500 കോടിയുടെ എയർസെൽ-മാക്സിസ് ഇടപാടിൽ, മൊറീഷ്യസിലെ മാക്സിസിെൻറ ഉപ കമ്പനിക്ക് വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിെൻറ അനുമതി വഴിവിട്ട് സംഘടിപ്പിച്ച് നൽകിയതുമായി ബന്ധപ്പെട്ടാണ് ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനുമെതിരായ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.