രാജ്നന്ദ്ഗാവ് (ഛത്തീസ് ഗഡ്): കൊപെൻകട്ക ഗ്രാമത്തിനു സമീപം വനമേഖലയിൽ ഇന്നലെ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 3 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. മരിച്ച മൂന്നുപേരുടെയും തലക്ക് സർക്കാർ നേരത്തെ13 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രാത്രി 10 മണിയോടെ സുരക്ഷാസേനകളുടെ സംയ്കുത നക്സൽ വിരുദ്ധ ടീം നടത്തിയ ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചത്. എ.കെ47 അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തു.
ജില്ലാ പൊലീസിന്‍റെ മാൻപൂർ സബ് ഡിവിഷണൽ ഒാഫീസർ ആകാശ് ഗിരി പുഞ്ചെ ഒാപ്പറേഷന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.