ന്യൂഡൽഹി: സുപ്രീംകോടതിയുടെ ബാബരി കേസ് വിധി നടപ്പാക്കുന്നതിന് കേന്ദ്രം അഡീഷനൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചു. തർക്കസ്ഥലത്ത് ക്ഷേത്രം പണിയുക, മുസ്ലിം വിഭാഗത്തിന് പകരം അഞ്ച് ഏക്കർ ഭൂമി നൽകുക തുടങ്ങി വിധിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അഡീ. സെക്രട്ടറി ഗ്യാനേഷ് കുമാറിെൻറ നേതൃത്വത്തിലുള്ള സമിതിയാകും പ്രാവർത്തികമാക്കുകയെന്ന് ആഭ്യന്തര മന്ത്രാലയത്തിെൻറ ഉത്തരവിൽ വ്യക്തമാക്കി.
മുസ്ലിം വിഭാഗത്തിന് നൽകാനുള്ള അഞ്ച് ഏക്കർ ഭൂമിക്കായി മൂന്ന് പ്ലോട്ടുകൾ യു.പി സർക്കാർ ശിപാർശ ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ ജമ്മു-കശ്മീർ, ലഡാക് കാര്യങ്ങൾക്കായുള്ള വകുപ്പിെൻറ ചുമതലയും ഗ്യാനേഷ് കുമാറിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.