സാംഭർ (രാജസ്ഥാൻ): ദേശാടനപ്പക്ഷികളുടെ സ്വർഗത്തിനിതെന്തു പറ്റി? നീർക്കാക്കകളും ക ുളക്കോഴികളും താറാവുകളും തുടങ്ങി അരയന്നങ്ങളും വരെ ജീവനറ്റു കിടക്കുകയാണ് രാജ്യ ത്തെ ഏറ്റവും വലിയ ഉൾനാടൻ ഉപ്പുതടാകമായ, രാജസ്ഥാനിലെ സാംഭറിൽ. തടാകം ദേശാടനക്കി ളികളുടെ ശ്മശാനമായി മാറുന്നതിനു പിന്നിലെ ദുരൂഹത നീക്കാൻ കഴിയാത്ത അമ്പരപ്പിലാണ് നാട്ടുകാരും അധികൃതരും. സാംഭർ തടാകത്തിലെ ജലം മലിനപ്പെട്ടതാണെന്നും മറ്റു കാരണങ്ങളാകാമെന്നും പറയുന്നുണ്ടെങ്കിലും യഥാർഥ കാരണം ഇതുവരെ കണ്ടെത്താനായില്ല. പത്തിലധികം വർഗത്തിൽപെട്ട 1500 ഓളം പക്ഷികൾ ചത്തുവെന്നാണ് ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ 5000കടക്കുമെന്ന് നാട്ടുകാരും പ്രാദേശിക പക്ഷി നിരീക്ഷകരും പറയുന്നു.
‘‘ഇതുപോലൊന്ന് ഞാനിതുവരെ കണ്ടിട്ടില്ല. 5000ത്തിലധികം പക്ഷികൾക്ക് തടാകത്തിലും 12-15 കിലോമീറ്ററുള്ള വൃഷ്ടിപ്രദേശത്തുമായി ജീവൻ നഷ്ടമായിരിക്കുന്നു’’ -പ്രദേശത്തുകാരനായ പക്ഷി നിരീക്ഷകൻ അഭിനവ് വൈഷ്ണവ് പറയുന്നു. ഏതാനും ദിവസം മുമ്പുണ്ടായ കൊടുങ്കാറ്റിൽ പക്ഷികൾ കൂട്ടത്തോടെ ചത്തുവെന്ന് സംശയിക്കുന്നുവെന്നാണ് ഫോറസ്റ്റ് റേഞ്ചർ രാജേന്ദ്ര ഝാക്കർ പറയുന്നത്. അതേസമയം, ജലത്തിൽ വിഷാംശം കലർന്നുവോ എന്നും ബാക്ടീരിയ-വൈറസ് ബാധയാണോ എന്നും പരിശോധിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ജയ്പുരിൽനിന്നുള്ള വൈദ്യസംഘം ജഡങ്ങൾ ശേഖരിച്ച് വിശദപരിശോധനക്കായി ഭോപാലിലേക്ക് അയച്ചിട്ടുണ്ട്. ഇതിെൻറ ഫലം കാത്തിരിക്കുകയാണ് അധികൃതരും നാട്ടുകാരും. പക്ഷിപ്പനിയല്ല എന്നാണ് പ്രാഥമിക നിരീക്ഷണം. കഴിഞ്ഞ ആഴ്ച രാജസ്ഥാനിലെ തന്നെ ജോധ്പുരിൽ 37 അപൂർവയിനം കൊക്കുകളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇൗ സംഭവവും പരിശോധന ഫലം കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.