ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 26ന് ഡൽഹിയിലേക്ക് ട്രാക്ടർ പരേഡ് നടത്തുമെന്ന് അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ. തിങ്കളാഴ്ച കേന്ദ്രസർക്കാറുമായി ചർച്ച നടക്കാനിരിക്കെയാണ് കർഷകരുടെ മുന്നറിയിപ്പ്.
ജനുവരി നാലിന് കേന്ദ്രസർക്കാറുമായി ചർച്ച നടത്തുകയാണ്. ജനുവരി അഞ്ചിന് സുപ്രീംകോടതി കേസ് പരിഗണിക്കുന്നുണ്ട്. എന്നിട്ടും കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ജനുവരി ആറിന് കുണ്ഡലി-മനേസർ-പാൽവാർ എകസ്പ്രസ് ഹൈവേയിൽ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ അറിയിച്ചു.
ജനുവരി 23ന് സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനത്തിൽ ഗവർണറുടെ വീടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ജനുവരി 26ന് ഡൽഹി ലക്ഷ്യമാക്കി വൻ ട്രാക്ടർ റാലി നടത്തുമെന്നും കർഷകർ അറിയിച്ചു. സമാധാനപരമായ പ്രതിഷേധമാണ് നടത്തുകയെന്നും കർഷകർ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.