മോശമായി പെരുമാറിയെന്നത് ആത്മഹത്യ പ്രേരണയായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഒരാളോട് നിരന്തരം മോശമായി പെരുമാറി എന്നത് മാത്രം ആത്മഹത്യപ്രേരണ കുറ്റമാകില്ലെന്ന് സുപ്രീംകോടതി. ഇതിനു കൃത്യമായ തെളിവ് വേണമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. സ്ത്രീയെ ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ചേർന്ന് വേട്ടയാടി ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന ആരോപണത്തിൽ കുറ്റമുക്തരാക്കാനുള്ള ഹരജി തള്ളിയ ഗുജറാത്ത് ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതി നിരീക്ഷണം.

ഈയടുത്ത് ടെക്കിയായ യുവാവ് ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനം ആരോപിച്ച് ആത്മഹത്യ ചെയ്തതിനു പിന്നാലെ ഇയാളുടെ ഭാര്യക്കും ഭാര്യയുടെ മാതാവിനും പിതാവിനും അമ്മാവനുമെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഉന്നത കോടതിയുടെ പുതിയ നിരീക്ഷണങ്ങൾ ഈ കേസിൽ പ്രതിസ്ഥാനത്തുള്ളവർക്ക് സഹായകമാകും.

Tags:    
News Summary - The Supreme Court said that misbehavior cannot be considered as suicide motivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.