ശല്യപ്പെടുത്തിയ മുൻ കാമുകനെ യുവതി വിളിച്ചു വരുത്തി കൊലപ്പെടുത്തി

ഇൻഡോർ (മധ്യപ്രദേശ്): തന്നെ നിരന്തരം ശല്യപ്പെടുത്തിയ മുൻ കാമുകനെ യുവതി വിളിച്ചു വരുത്തി യുവാക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി. പ്രായപൂർത്തിയാകാത്ത മൂന്ന് പേരും സോഷ്യൽ മീഡിയയിലൂടെ ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിയുമായി സൗഹൃദത്തിലായ കാമുകനും ചേർന്നാണ് തിങ്കളാഴ്ച വൈകിട്ടോടെ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

ലഖ്‌നൗ സ്വദേശിയായ തൗകിർ അഹമ്മദിനെ (27)  ആണ് തിങ്കളാഴ്ച രാത്രി 10 മണിയോടെ എയ്‌റോഡ്രോം പോലീസ് സ്റ്റേഷൻ പരിധിയിലെ ഹൈ ലിങ്ക് സിറ്റിയിലെ ഒറ്റപ്പെട്ട സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന്  ഡി.സി.പി -സോൺ-1 ആദിത്യ മിശ്ര പറഞ്ഞു. പ്രദേശത്തെ 100ലധികം സി.സി.ടി.വികൾ പോലീസ് പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ച ശേഷം അൻഷ് യാദവ് എന്ന പ്രതിയെ അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ടയാളുടെ മുൻകാമുകിയുടെ പങ്കും കേസിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കാമുകനും പ്രായപൂർത്തിയാകാത്ത മൂന്ന് പേരും ചേർന്ന് മുൻ കാമുകനെ ഒറ്റപ്പെട്ട സ്ഥലത്ത് വെച്ച് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. മരിച്ചയാളെ ലഖ്‌നൗവിൽ നിന്ന് നഗരത്തിലേക്ക് വിളിച്ചുവരുത്തിയ യുവതിക്കായി തിരച്ചിൽ തുടരുകയാണ്. ശരീരത്തിൽ ഒന്നിലധികം കുത്തേറ്റ പാടുകൾ ഉണ്ടായിരുന്നു.

മൃതദേഹത്തിന് ഏതാനും മീറ്റർ അകലെയുള്ള രേഖകൾ കണ്ടാണ് ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞത്. പ്രതിയെ പിടികൂടിയതിന് പിന്നാലെ കുറ്റകൃത്യത്തിന് ഉപയോഗിച്ച രക്തം പുരണ്ട കത്തിയും ബ്ലേഡും പോലീസ് കണ്ടെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്.

Tags:    
News Summary - The harassed ex-boyfriend was summoned and killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.