ഹൈദരാബാദ്: പത്ത് വയസ്സിൽ താഴെയുള്ള 11 കുട്ടികളെ പീഡിപ്പിച്ച അധ്യാപകൻ തെലങ്കാനയിൽ അറസ്റ്റിൽ. വിദ്യാർഥിനിയെ പീഡ ിപ്പിച്ച കേസിൽ അറസ്റ്റിലായപ്പോഴാണ് രണ്ട് വർഷത്തിനിടെ മറ്റ് 10 കുട്ടികളെ കൂടി പീഡിപ്പിച്ചതായി കുറ്റസമ്മതം നടത്തിയത്.
തെലങ്കാനയിലെ ഗോപാൽപേട്ട് മണ്ഡലിലെ 27കാരനായ അധ്യാപകനാണ് അറസ്റ്റിലായത്. സ്വകാര്യ സ്കൂളിൽ അധ്യാപകനായ ഇയാൾ നാലാം ക്ലാസ് വിദ്യാർഥികൾക്ക് ട്യൂഷൻ നൽകുകയും ചെയ്യുന്നുണ്ടായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച ഒരു വിദ്യാർഥിയുടെ വസ്ത്രത്തിൽ രക്തക്കറ കണ്ട രക്ഷിതാക്കൾ സംഭവം അന്വേഷിക്കുകയായിരുന്നു. തുടർന്ന്, നാട്ടുകാരെ കൂട്ടി സ്കൂളിലെത്തി അധ്യാപകനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മറ്റ് 10 വിദ്യാർഥികളെ കൂടി താൻ പീഡിപ്പിച്ചിട്ടുണ്ടെന്ന കാര്യം ഇയാൾ സമ്മതിച്ചത്.
രണ്ട് വർഷത്തിനിടെയാണ് ഇയാൾ ഇത്രയേറെ വിദ്യാർഥികളെ ഉപദ്രവിച്ചതെന്നും ഇവരിൽ രണ്ടുപേരെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞതെന്നും പൊലീസ് പറഞ്ഞു. രക്ഷിതാക്കളോട് പീഡന വിവരം പറയരുതെന്ന് ഇയാൾ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.