ചെന്നൈ: കോവിഡ് 19ന്‍റെ സാഹചര്യത്തിൽ തമിഴ്നാട്ടിൽ ലോക്ഡൗൺ ജൂൺ 14വരെ നീട്ടി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചതാണ് ഇക്കാര്യം.
കഴിഞ്ഞദിവസം മുഖ്യമന്ത്രിയും മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് ലോക്ഡൗൺ നീട്ടാൻ തീരുമാനമെടുത്തത്.
ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ചില ഇളവുകൾ അനുവദിക്കും. അതേസമയം പോസിറ്റിവിറ്റി നിരക്ക് ഉയർന്ന ജില്ലകളിൽ നിയന്ത്രണം തുടരും.
കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഇൗറോഡ്, സേലം, കരൂർ, നാമക്കൽ, തഞ്ചാവൂർ, തിരുവരുർ, നാഗപട്ടണം, മയിലാടുതുറ എന്നീ ജില്ലകളിലാണ് നിയന്ത്രണം കടുപ്പിക്കുക.
തുടർച്ചയായ 11ാം ദിവസവും തമിഴ്നാട്ടിൽ 450 ന് മുകളിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച 463 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. പുതുതായി 22,651 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.