ന്യൂഡൽഹി: മാലിന്യ സംസ്കരണം പ്രാദേശിക ഭരണകൂടത്തിെൻറ ചുമതലയാണെന്ന ഡൽഹി ലഫ്.ഗവർണറുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.
തനിക്കാണ് അധികാരമെന്നും താനാണ് സൂപ്പർമാനെന്നും നിങ്ങൾ പറയുന്നു. എന്നാൽ ഒന്നും ചെയ്യുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഡൽഹിയിലെ ഗാസിപൂർ, ഒാഖ്ല, ഭലാസ്വ എന്നിവിടങ്ങളിലെ ശുചീകരണത്തിനു വേണ്ടി നടന്ന യോഗങ്ങളിലൊന്നും ലെഫ്. ഗവർണറുടെ ഒാഫീസിൽ നിന്ന് ആരും പെങ്കടുത്തിരുന്നില്ലെന്ന് അമിക്കസ് ക്യൂറി കോളിൻ ഗോൺസാൽവസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കോടതിയുടെ വിമർശനം.
ഡൽഹിയിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നതിെൻറ ഉത്തരവാദിത്തം കേന്ദ്ര സർക്കാറിനോ ഡൽഹി സർക്കാറിനോ എന്ന ചോദ്യത്തിനാണ് പ്രാദേശിക ഭരണ കൂടങ്ങൾക്കാണ് ഉത്തരവാദിത്തമെന്ന് ഗവർണർ മറുപടി നൽകിയത്. മാലിന്യ സംസ്കരണം പ്രാദേശിക സർക്കാറുകളുടെ ചുമതലയാണെന്നും അതിെൻറ മേൽനോട്ടച്ചുമതലയാണ് തനിക്കുള്ളതെന്നുമായിരുന്നു ഗവർണറുടെ മറുപടി.
ഇന്ന് രണ്ടു മണിക്ക് മുമ്പ് ശുചീകരണത്തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡും യൂണിഫോമും നൽകണമെന്ന് കോടതി ലെഫ്. ഗവർണറോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.