ന്യൂഡൽഹി: സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും ആൾക്കൂട്ടം കുറക്കുന്നതിനും മദ്യം ഹോം ഡെലിവറിയായി നൽകുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി. ലോക്ഡൗൺ കാലയളവിൽ മദ്യശാലകൾ തുറന്ന തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീംകോടതി തള്ളി. ലോക്ഡൗണിൽ മദ്യം വിൽക്കുന്നത് നിയമവിരുദ്ധമാണെന്നും മദ്യശാലകൾ അടച്ചുപൂട്ടാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടുമായിരുന്നു ഹരജി.
ഇക്കാര്യങ്ങൾ തങ്ങൾ യാതൊരു വിധ ഉത്തരവും പുറപ്പെടുവിക്കുന്നില്ല. എന്നാൽ സാമൂഹിക അകലം പാലിക്കുന്നതിന് മദ്യം ഹോം ഡെലിവറിയായി വീട്ടിലെത്തിക്കുന്നത് പരിഗണിക്കാമെന്നും സുപ്രീംകോടതി നിർദേശിച്ചു. സംസ്ഥാന സർക്കാരുകൾക്ക് ഇതിൽ അന്തിമ തീരുമാനം എടുക്കാം. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സജ്ഞയ് കൗൾ, ബി.ആർ. ഗവായ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വിഡിയോ കോൺഫറൻസ് വഴിയാണ് ഹരജി പരിഗണിച്ചത്.
ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മാർച്ച് 25ന് മദ്യ വിൽപ്പന ശാലകൾ അടച്ചിരുന്നു. പിന്നീട് മദ്യശാലകൾ തുറക്കാനുള്ള അനുവാദം നൽകിയിരുന്നു. ഓറഞ്ച്, ഗ്രീൻ സോണുകളിൽ മാത്രമാണ് മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയത്. റെഡ് സോണുകളിലെ കണ്ടെയ്മെൻറ് സോണുകൾ അല്ലാത്ത ഇടങ്ങളിലും മദ്യശാലകൾ തുറക്കാം. മദ്യശാലകൾ തുറന്നു പ്രവർത്തിക്കുേമ്പാൾ സാമൂഹിക അകലം ഉറപ്പാക്കണമെന്നും അഞ്ചുപേരിൽ കൂടുതൽ അകത്ത് പ്രവേശിക്കരുതെന്നും സർക്കാർ നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.