ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഇടുപക്ഷവുമായുള്ള സഖ്യത്തിന് സോണിയ ഗാന്ധിയുടെ അനുമതി. ലോക്സഭ തെരഞ്ഞെടുപ്പിൽ ബം ഗാളിൽ കോൺഗ്രസ് മോശം പ്രകടനം നടത്തിയതാണ് സോണിയയുടെ നീക്കത്തിന് കാരണം. പി.സി.സി അധ്യക്ഷൻ സൊമൻ മിത്രയുമാ യി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് സോണിയ സഖ്യത്തിന് പച്ചക്കൊടി കാട്ടിയത്.
ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായുള്ള സഖ്യത്തിന് സോണിയ ഗാന്ധി അനുമതി നൽകിയതായി സൊമൻ മിത്ര പറഞ്ഞു. ഇടതുപക്ഷത്തിന് സമ്മതമാണെങ്കിൽ സഖ്യവുമായി മുന്നോട്ട് പോകാമെന്ന് സോണിയ അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായി കോൺഗ്രസ് സഖ്യമുണ്ടാക്കില്ല. ബംഗാളിലെ പോരാട്ടം തൃണമൂലിന് എതിരായി കൂടിയുള്ളതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രതികരിച്ചു. രാഹുൽ ഗാന്ധി രാജിവെച്ചതിനെ തുടർന്ന് സോണിയയാണ് കോൺഗ്രസിൻെറ ഇടക്കാല അധ്യക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.