ആത്മഹത്യക്ക് ശ്രമിച്ച കർഷകന്  15 ലക്ഷം;  സർക്കാറിെൻറ  പിച്ചക്കാശ് വേണ്ടെന്ന് മകൻ

മുംബൈ: സ്ഥലം ഏറ്റെടുത്തതിന് നഷ്ടപരിഹാരം നൽകുന്നതിലുണ്ടായ വിവേചനത്തിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച കർഷകന് സർക്കാർ സഹായധനമായി അനുവദിച്ച 15 ലക്ഷം രൂപ വേണ്ടെന്ന് മകൻ. തങ്ങൾക്ക് പിച്ചക്കാശ് വേണ്ടെന്നും ഭൂമിക്ക് അർഹിക്കുന്ന നഷ്ടപരിഹാരമാണ് ആവശ്യമെന്നും ആത്മഹത്യക്കു ശ്രമിച്ച 84കാരനായ ധർമ പാട്ടീലിെൻറ മകൻ നരേന്ദ്ര പാട്ടീൽ പറഞ്ഞു. ബുൽധാന ജില്ലയിലെ സിന്ദഖേദ്രജ ടൗണിലാണ് ധർമയുടെ വീട്. ഇവരുടെ അഞ്ചേക്കർ സ്ഥലം താപവൈദ്യുതി പദ്ധതിക്കായി ഏറ്റെടുത്തപ്പോൾ നാലു ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരം നൽകിയത്. എന്നാൽ, ഇതിന് തൊട്ടടുത്തുള്ള അയൽക്കാരുടെ രണ്ടേക്കർ സ്ഥലത്തിന് 1.89 കോടി രൂപ നൽകിയതായി നരേന്ദ്ര പാട്ടീൽ പറഞ്ഞു. 

ഇതേതുടർന്ന് കഴിഞ്ഞ മൂന്നു മാസമായി ധർമ പാട്ടീൽ സെക്രേട്ടറിയറ്റ് കയറിയിറങ്ങുകയായിരുന്നു. തിങ്കളാഴ്ച ഒാഫിസിൽ വന്ന് മടങ്ങുേമ്പാഴാണ് സെക്രേട്ടറിയറ്റ് പരിസരത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ ചില ഉദ്യോഗസ്ഥർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പാട്ടീലിെൻറ നില ഗുരുതരമായി തുടരുകയാണ്. ഇതിനിടെയാണ് സംസ്ഥാന ഉൗർജ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ 15 ലക്ഷം ധനസഹായം അനുവദിച്ചത്. പിതാവ് ഭിക്ഷയല്ല ചോദിച്ചതെന്നും അവകാശപ്പെട്ട ആനുകൂല്യമാണെന്നും വ്യക്തമാക്കിയാണ് മകൻ തുക നിഷേധിച്ചത്. 

Tags:    
News Summary - Son of farmer who attempted suicide refuses Maharashtra govt assistance-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.