ഹൈദരാബാദ്: ഹൈദരാബാദിലെ മിയാപൂരിൽ കൈക്കുഞ്ഞുമായി കെട്ടിടത്തിന്‍റെ ആറാം നിലയിൽ നിന്നും 37കാരിയായ യുവതി ചാടി. വീഴ്ചയിൽ സ്ത്രീ മരിച്ചെങ്കിലും കുഞ്ഞ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. കുഞ്ഞിനെ കയ്യിലെടുത്ത് ഇവർ കെട്ടിടത്തിനു മുകളിൽ നിന്നും ചാടുകയായിരുന്നു. ഭാഗ്യവശാൽ കുഞ്ഞ് സംരക്ഷണ വേലിയിൽ വീണതുകൊണ്ട് മാരക വിഴ്ചയിൽ നിന്നും ഒഴിവായി. നാട്ടുകാരെത്തി കുഞ്ഞിനെ പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞ് അപകട നില തരണം ചെയ്തതായി ഡോക്ടർ അറിയിച്ചിട്ടുണ്ട്.
ഇഷ സാഹു എന്ന മധ്യപ്രദേശുകാരിയാണ് ആത്മഹത്യ ചെയ്തത്. ഇവർക്ക് ഭർത്താവും എട്ട് വവയസ്സും ആറ് മാസവും പ്രായമുള്ള രണ്ട് കുട്ടികളും ഉണ്ട്. പ്രസവാനന്തരം വിഷാദം, ഉത്കണ്ഠ, മാസങ്ങളായി ഉറക്കമില്ലായ്മ എന്നിങ്ങനെയുള്ള മാനസിക പ്രശ്നങ്ങൾ ഇവരെ അലട്ടിയിരുന്നു.
ഇഷയും ഭർത്താവും സ്വകാര്യ ഐ.ടി സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരികയായിരുന്നു. കുടുംബത്തോടൊപ്പം താമസിച്ച അപ്പാർട്ട്മെന്‍റിൽ തന്നെയാണ് ഇഷ ആത്മഹത്യ ചെയ്തത്. ആ സമയത്ത് മറ്റ് കുടുംബാംഗങ്ങൾ അപ്പാർട്ട്മെന്‍റിൽ ഉണ്ടായിരുന്നു. ഇഷയുടെ ആത്മഹത്യ അയൽക്കാരെയും ബന്ധുക്കളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.