മൂർഖനെ പിടിച്ച് സഞ്ചിയിലാക്കി; കടിയേറ്റ 'സ്നേക്ക്മാൻ' മിനിറ്റുകൾക്കകം മരിച്ചു

'സ്നേക്ക് മാൻ' എന്ന പേരിൽ അറിയപ്പെടുന്ന പാമ്പുപിടിത്തക്കാരൻ വിനോദ് തിവാരി (45) പാമ്പിന്റെ കടിയേറ്റു മരിച്ചു. രാജസ്ഥാനിലെ ചുരു സ്വദേശിയാണ് വിനോദ് തിവാരി.

ശനിയാഴ്ച രാവിലെയാണ് സംഭവം. ചുരു ജില്ലയിലെ ഗോഗമേഡി പ്രദേശത്തെ ഒരു കടയ്ക്ക് സമീപത്ത് നിന്ന് മൂർഖനെ പിടികൂടുന്നതിനിടെ കടിയേൽക്കുകയായിരുന്നു.

പാമ്പിനെ സഞ്ചിയിലാക്കാൻ ശ്രമിക്കുന്നതിനിടെ വിരലിൽ കടിയേൽക്കുകയായിരുന്നു. മൂർഖനെ സഞ്ചിയിലാക്കി കെട്ടിവെച്ച ശേഷം അവിടെ നിന്ന് നടന്നുപോയ തിവാരി മിനിറ്റുകൾക്കകം മരിക്കുകയായിരുന്നു.

കടിയേറ്റ വിരലിൽ നിന്ന് വിഷം വായ്കൊണ്ട് വലിച്ചെടുത്ത് തുപ്പാൻ വിനോദ് തിവാരി ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. 

20 വർഷത്തോളമായി പാമ്പുകളെ പിടിക്കുന്നുണ്ട് വിനോദ് തിവാരി. പാമ്പുകളെ പിടികൂടിയ ശേഷം കാട്ടിൽ ഉപേക്ഷിക്കാറാണ് പതിവ്.സ


ഞായറാഴ്ച സംസ്കാരം നടത്തി. നിരവധി പേരാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. 

Tags:    
News Summary - snakeman dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.