കൊല്ലപ്പെട്ട യുവാക്കൾ

ദലിത് യുവാക്കളുടെ കൊല: തമിഴ്നാട്ടിൽ ആറു പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് റാണിപേട്ട് ജില്ലയിലെ ജാതി സംഘട്ടനത്തിൽ രണ്ട് ദലിത് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ ആറു പേർ അറസ്റ്റിലായി. പത്തിലേറെ പേർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

പുലി എന്ന ആർ. സുരേന്ദ്രൻ, ആർ. അജിത്, ആർ. മാധവൻ, വി. നന്ദകുമാർ, എസ്. കാർത്തിക്, പി. സക്തിയ എന്നിവരാണ് അറസ്റ്റിലായത്. അറകോണം ഗുരുവാരജൻപേട്ടയിൽ ബുധനാഴ്ച രാത്രിയാണ് സംഘട്ടനം ഉണ്ടായത്. ഗൗതം നഗറിലെ സെേമ്പട് സൂര്യ (26), സോകന്നൂർ അർജുനൻ (25) എന്നീ യുവാക്കളാണ് കുത്തേറ്റ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മദൻ, വല്ലരസു, സൗന്ദരരാജൻ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു.

നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സംഭവം. സൂര്യയും അർജുനനും ദലിത് സംഘടനയായ വിടുതലൈ ശിറുതൈകൾ കക്ഷി സ്ഥാനാർഥി ഗൗതം സന്നക്കുവേണ്ടി സജീവമായി പ്രവർത്തിച്ചിരുന്നു. വണ്ണിയർ സമുദായത്തിെൻറ പിൻബലമുള്ള അണ്ണാ ഡി.എം.കെ സ്ഥാനാർഥി എസ്. രവിയാണ് എതിരാളി.

ബസ്സ്റ്റോപ്പിൽവെച്ച് ദലിത് - വണ്ണിയർ സമുദായങ്ങളിൽപെട്ടവർ തമ്മിലുള്ള വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷ സാധ്യതയെ തുടർന്ന് റാണിപേട്ടിലും സമീപ പ്രദേശങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Tags:    
News Summary - Six arrested for murders of two dalit youths in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.