കർണാടക മുഖ്യമന്ത്രി: ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്, നറുക്ക് സിദ്ധരാമയ്യക്കോ?

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയെ കണ്ടെത്താൻ മൂന്നാം ദിവസവും തിരക്കിട്ട ചർച്ചകൾ. രാവിലെ മുതൽ രാഹുൽ ഗാന്ധിയുടെയും ഖാർഗെയുടെയും വസതിയിൽ ഹൈകമാന്റ് ചർച്ചകൾ തുടരുകയാണ്. അതിനിടെ മുഖ്യമന്ത്രിയാകാൻ ഒരുങ്ങിയിരിക്കുന്ന സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും രാഹുൽ ഗാന്ധിയെ പ്രത്യേകമായി കാണുകയും ചെയ്തു.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ സിദ്ധരാമയ്യയാണ് മുന്നിട്ടു നിൽക്കുന്നത്. 135 എം.എൽ.എമാരിൽ 90 പേരുടെ പിന്തുണ സിദ്ധരാമയ്യക്കാണ്. ജനകീയത കൂടാതെ ക്ലീൻ ട്രാക്കും അദ്ദേഹത്തിന് മുൻഗണന നൽകുന്നു. 2024 ൽ പൊതു തെരഞ്ഞെടുപ്പിനെ നേരിടേണ്ടതിനാൽ തന്നെ ക്ലീൻ ട്രാക്കുന്ന നേതാവിന് പരിഗണന കിട്ടുന്നുണ്ട്. ഡി.കെ ശിവകുമാർ കേസന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്.

രണ്ട് ഘട്ടമായി ഇരു നേതാക്കളെയും മുഖ്യമന്ത്രിയാക്കാമെന്നാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുന്നോട്ടുവെച്ച നിർദേശം. ആദ്യ രണ്ടു വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയും അടുത്ത മൂന്നു വർഷം ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയുമെന്നാണ് ഖാർഗെ മുന്നോട്ടുവെച്ച നിർദേശം. സിദ്ധരാമയ്യയുടെ മുഖ്യമന്ത്രി കാലാവധി തീരും വരെ ശിവ കുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും പി.സി.സി. അധ്യക്ഷ സ്ഥാനവുമാണ് നിർദേശം. ഈ നിർശേദം പ​ക്ഷേ, ശിവ കുമാർ അംഗീകരിച്ചിട്ടില്ല. മൂന്ന് മുഖ്യമന്ത്രിമാരെ നിയമിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ പല മുഖ്യമന്ത്രിമാരിൽ ഒരാളാകാനില്ലെന്നാണ് ഡി.കെയുടെ പക്ഷം. എം.എൽ.എമാത്രമായി തുടരാമെന്നും പാർട്ടിയിൽ ആഭ്യന്തര കലാപമുണ്ടാക്കില്ലെന്നും ഡി.കെ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. 

Tags:    
News Summary - Siddaramaiah Leads Race, Congress Works On DK Shivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.