കശ്മീരിൽ യാസിൻ മാലിക്കും ജമാഅത്ത് നേതാക്കളും കസ്റ്റഡിയിൽ

ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന് പിറകെ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവ് യാസിൻ മാലിക്കിനെയും കശ്മീർ ജമാഅത്തെ ഇസ്ലാമി അമീർ ഡോ. അബ്ദുൽ ഹാമിദ് ഫയാസ് ഉൾപ്പെടെയുള്ള നേതാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം.

വടക്ക് -തെക്ക്- മധ്യ കശ്മീരിൽ നിന്ന് ജമാഅത്തെ ഇസ്ലാമിയുമായ ി ബന്ധപ്പെട്ട 24 പേർ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ പൊലീസ് തയാറായി ട്ടില്ല.

എന്നാൽ മേഖലയിൽ അരക്ഷിതത്വം സൃഷ്ടിക്കാൻ വേണ്ടിയുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് കശ്മീർ ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചു. വെള്ളിയാഴ്ച രാത്രി പൊലീസും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് കശ്മീരിൽ വ്യാപക റെയ്ഡ് നടത്തി. സംഘടനയുടെ ഡസൻ കണക്കിന് സംസ്ഥാന-ജില്ലാതല നേതാക്കളെ അറസ്റ്റ് ചെയ്തു.

ഡോ. അബ്ദുൽ ഹാമിദ് ഫയാസിനു പുറമെ സംഘടനാ വക്താവ് അഡ്വ. സാഹിദ് അലി, മുൻ സെക്രട്ടറി ജനറൽ ഗുലാം ഖ്വാദിർ ലോൺ തുടങ്ങിയവരെയും അറസ്റ്റു ചെയ്തതായി ജമാഅത്തെ ഇസ്ലാമി പ്രസ്താവനയിൽ പറയുന്നു.

കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി പൊലീസ് നടപടിയിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഹുർറിയത് നേതാക്കളും ജമാഅത്തെ പ്രവർത്തകരുമുൾപ്പെടെ അറസ്റ്റിലായിരിക്കുന്നു. ഇത്തരം ഏകപക്ഷീയമായ നടപടി എന്തിനെന്ന് മനസിലാക്കാൻ സാധിക്കുന്നില്ല. ഇത് കശ്മീരിലെ സ്ഥിതി മോശമാക്കാൻ മാത്രമേ സഹായിക്കൂ. എന്ത് നിയമപ്രകാരമാണ് ഇവരുടെ അറസ്റ്റിനെ ന്യായീകരിക്കുന്നത്? നിങ്ങൾക്ക് ഒരു വ്യക്തിയെ തടവിലാക്കാം. എന്നാൽ ഒരാശയത്തെ തടവിലാക്കാൻ സാധിക്കില്ല - മുഫ്തി ട്വീറ്റ് ചെയ്തു.

പൊലീസും അർധസൈനിക വിഭാഗവും അതിജാഗ്രതയിലാണ്. വിഘടന വാദികളെ അടിച്ചമർത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ അടിയന്തര നോട്ടീസ് പ്രകാരം 100 കമ്പനി അർധ ൈസനിക വിഭാഗത്ത സംസ്ഥാനത്തേക്ക് കൂടുതലായി നിയോഗിച്ചിട്ടുണ്ട്.

പുൽവാമയിൽ ഭീകരാക്രമണത്തിനിരയായി 40 സി.ആർ.പി.എഫ് ജവാൻമാർ മരിച്ചതിനു എട്ടു ദിവസങ്ങൾക്ക് ശേഷമാണ് സർക്കാറിെൻറ നടപടി.

Tags:    
News Summary - Separatist Yasin Malik Detained In Srinagar -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.