ചെന്നൈ: കേരള- തമിഴ്നാട് അന്തർ സംസ്ഥാന ബസ് സർവിസ് പുനരാരംഭിക്കുന്നത് പ്രതീക്ഷിച്ച് ആയിരങ്ങളുടെ കാത്തിരിപ്പ്. കോവിഡ് ലോക്ഡൗണിനെ തുടർന്ന് രണ്ട് മാസമായി വാളയാർ, കളിയിക്കാവിള, ഗൂഡല്ലൂർ തുടങ്ങിയ അതിർത്തി ചെക്പോസ്റ്റുകൾ അടച്ചതോടെ നിരവധി പേരുടെ ഉപജീവനം വഴിമുട്ടി.
കോയമ്പത്തൂർ, പാലക്കാട് ജില്ലകളിലെ സ്വകാര്യ- പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നവർ ദിവസവും ബസുകളിലാണ് ജോലിക്ക് പോയിരുന്നത്. എൻജിനീയറിങ്, ടെക്സ്റ്റൈൽ, പച്ചക്കറി തുടങ്ങിയ വ്യാപാരാവശ്യങ്ങൾക്കും വാഹനങ്ങളുടെ സ്പെയർപാർട്സുകൾ, മോേട്ടാർപമ്പ് പോലുള്ള യന്ത്രസാമഗ്രികൾക്കും പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവർ കോയമ്പത്തൂരിനെയാണ് ആശ്രയിക്കുന്നത്. കോയമ്പത്തൂർ മേഖലയിലെ കോളജുകളിൽ ആയിരക്കണക്കിന് മലയാളികളും പഠിക്കുന്നുണ്ട്. െഎ.ടി കമ്പനികളിലും നിരവധി പേർ ജോലി ചെയ്യുന്നു. കുടുംബങ്ങളിലെത്തിപ്പെടാനാവാതെ ദുരിതത്തിൽ കഴിയുന്നവരും ഏറെ.
തമിഴ്നാട്ടിൽ വ്യാപാര- വ്യവസായ സ്ഥാപനങ്ങൾ തുറന്നു തുടങ്ങി. ടെക്സ്റ്റൈൽ നഗരമായ തിരുപ്പൂരിലെ വസ്ത്ര നിർമാണ യൂനിറ്റുകളിൽ ഒട്ടനവധി മലയാളികളാണ് ജോലി ചെയ്യുന്നത്. കെ.എസ്.ആർ.ടി.സിക്ക് ഏറെ വരുമാനമുണ്ടാക്കി കൊടുക്കുന്ന കോയമ്പത്തൂർ-പാലക്കാട് ചെയിൻ സർവിസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
ഇത്തരത്തിൽ മറ്റു അന്തർ സംസ്ഥാന റൂട്ടുകളിലും ബസ് സർവിസുണ്ട്. കോയമ്പത്തൂർ, തിരുപ്പൂർ, ഇൗറോഡ്, സേലം, നാമക്കൽ തുടങ്ങിയ ജില്ലകളിൽ കോവിഡ് നിയന്ത്രണവിധേയമാണ്. തമിഴ്നാട്ടിൽ ചെന്നൈയിലും സമീപ ജില്ലകളിലുമാണ് രോഗവ്യാപനം കൂടുതൽ. അന്തർ സംസ്ഥാന ബസ് സർവിസിന് കേന്ദ്രം അനുമതി നൽകിയ സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി അതിർത്തികൾ തുറക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.