ഡൽഹിയും മുംബൈയും ബഹുദൂരം പിന്നിൽ; ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ലോകം അടക്കിവാഴുന്ന ആ 'നഗരം'

ബംഗളൂരു: രാജ്യത്തെ സ്റ്റാർട്ടപ്പ് ഭൂപടത്തിൽ തങ്ങൾക്ക് വെല്ലുവിളികളില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ബംഗളൂരു. 2026-ന്റെ തുടക്കത്തിൽ പുറത്തുവന്ന നിക്ഷേപ കണക്കുകളിൽ ഡൽഹിയെയും മുംബൈയെയും ബഹുദൂരം പിന്നിലാക്കിയാണ് കർണാടക തലസ്ഥാനത്തിന്റെ കുതിപ്പ്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മാത്രം 89 ഡീലുകളിലായി 823 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ബംഗളൂരുവിലെ സ്റ്റാർട്ടപ്പുകൾ സ്വന്തമാക്കിയത്.

ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെയാണ് നിക്ഷേപത്തിന്റെ ഒഴുക്കിലും ഡീലുകളുടെ എണ്ണത്തിലും ബംഗളൂരു കൈവരിച്ച ഈ വൻ നേട്ടം എക്സിലൂടെ പങ്കുവെച്ചത്. ഇതേ കാലയളവിൽ ഡൽഹി എൻ.സി.ആർ 74 ഡീലുകളിലായി 538 ദശലക്ഷം ഡോളറും മുംബൈ 34 ഡീലുകളിലായി 402 ദശലക്ഷം ഡോളറുമാണ് സമാഹരിച്ചത്. നിക്ഷേപ കണക്കുകളിലെ ഈ വലിയ വ്യത്യാസം ബംഗളൂരുവിന്റെ ആധിപത്യം വ്യക്തമാക്കുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

https://x.com/PriyankKharge/status/2048584127889485873?ref_src=twsrc^tfw|twcamp^tweetembed|twterm^2048584127889485873|twgr^368c310cebe345590af95e9be1242af5d48673bd|twcon^s1_c10&ref_url=https://www.deccanherald.com/business/startups/bengaluru-dominates-countrys-startup-scene-in-q1-2026-3984461

ഇന്ത്യയുടെ വളർച്ചയിൽ ഹൃദയമിടിപ്പായി ബംഗളൂരു തുടരുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതികരിച്ചു. യു.എസ്, യൂറോപ്പ്, ചൈന എന്നിവയ്ക്ക് പുറത്തുള്ള ലോകത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഹബ്ബായി ബംഗളൂരു മാറിയെന്ന് പ്രിയങ്ക് ഖാർഗെ കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ യൂണികോൺ സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് ഈ നഗരം.

ട്രാക്സൺ റിപ്പോർട്ട് പ്രകാരം രാജ്യത്തെ സ്റ്റാർട്ടപ്പ് ഏറ്റെടുക്കലുകളുടെ കാര്യത്തിലും ബംഗളൂരു തന്നെയാണ് മുന്നിൽ. രാജ്യത്തെ മൊത്തം സ്റ്റാർട്ടപ്പ് നിക്ഷേപത്തിന്റെ 33 ശതമാനവും (3.9 ബില്യൺ ഡോളർ) ബംഗളൂരുവിൽ മാത്രമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 21 ശതമാനം നിക്ഷേപവുമായി മുംബൈയാണ് തൊട്ടുപിന്നിലുള്ളത്.

Tags:    
News Summary - Delhi and Mumbai left far behind; This 'city' dominates India's startup world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-29 05:09 GMT