ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പ ി അധ്യക്ഷൻ അമിത് ഷാക്കും തെരഞ്ഞെടുപ്പ് കമീഷൻ ക്ലീൻ ചിറ്റ് നൽകിയതിനെതിരെ കോൺഗ്രസ് നൽകിയ ഹരജി സുപ്രീം കേ ാടതി തള്ളി.
മോദിക്കും അമിത് ഷാക്കുമെതിരായ പരാതികളിൽ നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന് എത്രയും പെട്ടന്ന് നിർദേശം നൽകണമെന്നായിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഇരുവർക്കുമെതിരെ നടപടി സ്വീകരിക്കുന്നത് വൈകിപ്പിക്കുന്ന സാഹചര്യത്തിലായിരുന്നു കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് കമീഷൻ മോദിക്കും അമിത് ഷാക്കും അനുകൂലമായ വിധത്തിൽ തീർപ്പുണ്ടാക്കിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഇനി ഇടപെടേണ്ട ആവശ്യമില്ലെന്നാണ് സുപ്രീംകോടതി അറിയിച്ചത്. തെരഞ്ഞെടുപ്പ് കമീഷെൻറ തീർപ്പിൽ എന്തെങ്കിലും അതൃപ്തി കോൺഗ്രസിനുണ്ടെങ്കിൽ അത് പ്രത്യേകം ഹരജിയായി കൊണ്ടുവരാനാണ് കോൺഗ്രസിനോട് നിർദേശിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വിധത്തിലുള്ള പരാമർശങ്ങൾ മോദിയും ഷായും നിരവധി തവണ നടത്തി. ഈ സാഹചര്യങ്ങളിലൊക്കെ കോൺഗ്രസ് കമീഷന് നിരന്തരം പരാതി നൽകുകയും ചെയ്തു. എന്നാൽ ഇത്തരം പരാമർശങ്ങൾ നടത്തിയ ബി.എസ്.പി നേതാവ് മായാവതി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ നടപടി സ്വീകരിക്കുന്ന കമീഷൻ മോദിക്കും അമിത് ഷാക്കും ഇളവ് വരുത്തി വിവേചനം കാണിക്കുകയാണെന്നാണ് കോൺഗ്രസിെൻറ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.