ചെന്നൈ: എസ്.ബി.െഎ ബാങ്ക് ക്ലർക്ക് റിക്രൂട്ട്മെൻറ് പ്രിലിമിനറി പരീക്ഷയുടെ കട്ട് ഒാഫ് മാർക്കിനെച്ചൊല്ലി വിവാദം. ഇൗയിടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉയർന ്ന വിഭാഗങ്ങളിൽപ്പെട്ടവർക്ക് സർക്കാർ കോളജ് പ്രവേശനത്തിലും ജോലിയിലും കേന്ദ്രസ ർക്കാർ പത്തു ശതമാനം സംവരണം ഏർപ്പെടുത്തിയിരുന്നു. എന്നാലിതു തമിഴ്നാട്ടിൽ നടപ്പാക്കിയിരുന്നില്ല. 8,000 ജൂനിയർ അസോസിയേറ്റ്സിനെ തെരഞ്ഞെടുക്കപ്പെടുന്ന പരീക്ഷയുടെ കട്ട്ഒാഫ് മാർക്ക് പാവപ്പെട്ട ഉയർന്ന ജാതിക്കാർക്ക് 28.5 ആണ്.
അതേമസയം, പട്ടികജാതി-ഒ.ബി.സി വിഭാഗക്കാർക്ക് 61.25 മാർക്കും പട്ടിക വർഗക്കാർക്ക് 53.75 മാർക്കുമാണ്. ജനറൽ കാറ്റഗറിയുടെ ഉപവകുപ്പിലാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉയർന്ന ജാതിക്കാർ ഉൾപ്പെടുക. വാർഷിക വരുമാനം എട്ടു ലക്ഷം രൂപയിൽ കുറവാകണം.
പിന്നാക്ക വിഭാഗങ്ങളുടെ കട്ട്ഒാഫ് മാർക്കിെൻറ പകുതിയോളമാണ് പാവപ്പെട്ട ഉന്നത സമുദായക്കാർക്ക് നിശ്ചയിച്ചതെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി. ഇത് പട്ടികജാതി/വർഗ-പിന്നാക്ക വിഭാഗക്കാരുടെ അവസരം നഷ്ടപ്പെടുത്തുമെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ വ്യക്തമാക്കി. സംവരണത്തിൽ വെള്ളം ചേർക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാറും പൊതുമേഖല സ്ഥാപനങ്ങളും കൈക്കൊള്ളുന്നതെന്ന് തമിഴ്നാട് സി.പി.െഎ സെക്രട്ടറി ആർ. മുത്തരസൻ അഭിപ്രായപ്പെട്ടു. എസ്.ബി.െഎ അപേക്ഷ സ്വീകരിക്കുന്ന സമയത്ത് ഇക്കാര്യം വിശദമാക്കിയിരുന്നില്ലെന്ന് വിദ്യാഭ്യാസ വിദഗ്ധനും കരിയർ കൺസൾട്ടൻറുമായ ജയപ്രകാശ് ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.