ന്യൂഡൽഹി: മതാനുഷ്ഠാനങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകേ ാടതിയിൽ. ഇൗ വാദത്തോടെ ശബരിമല കേസുമായി ബന്ധപ്പെട്ട് ഒമ്പതംഗ ബെഞ്ചിനു വിട്ട ഏഴു വിഷയങ്ങളിൽ വാദം തുടങ്ങി. മതാനുഷ്ഠാനത്തിെൻറ ഭാഗമല്ലാത്ത ഭരണപരവും സാമ്പത്തിക വും രാഷ്ട്രീയവുമായ ‘മതേതര’ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. മതം ധാർമികമായ പെരുമാറ്റ ചട്ടം മാത്രമാകില്ല മുന്നോട്ടുവെക്കുന്നത്.
ആചാരങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളും ആരാധനാ രീതികളും മതത്തിെൻറ അവിഭാജ്യ ഘടകമായിട്ടുണ്ടാകും. ഇവ കോടതിയാണോ തീരുമാനിക്കേണ്ടത്? ആദി ശങ്കരാചാര്യർ 10 മഠങ്ങളുണ്ടാക്കി. പത്തിനും വ്യത്യസ്ത പേരും തിലകവുമെല്ലാമുണ്ട്. ശൈവ, വൈഷ്ണവ ധാരകളുണ്ട്. മനുഷ്യന് സ്രഷ്ടാവിനോടുള്ള ബന്ധമാണ് മതമെന്നും ആ ബന്ധം എങ്ങനെയായിരിക്കാമെന്ന് ആ മതവിഭാഗത്തിന് തീരുമാനിക്കാമെന്നും അല്ലേ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ചോദിച്ചപ്പോൾ ‘അതേ’ എന്ന് തുഷാർമേത്ത പറഞ്ഞു.
മത വിഭാഗങ്ങളുടെ ഭൗതികവിഷയങ്ങളിൽ കോടതിക്ക് ഇടപെടാം, മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. ശബരിമല കേസിനിടെ മുൻ ച ീഫ് ജസ്റ്റിസിെൻറ നിർദേശ പ്രകാരം ഉണ്ടാക്കിയ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശം, ബോറ സമുദായക്കാരിലെ സ്ത്രീ ചേലാ കർമം, പാഴ്സി വിഭാഗക്കാരല്ലാത്തവരെ വിവാഹം കഴിച്ചവർക്ക് മതചടങ്ങിലെ ബഹിഷ്കരണം തുടങ്ങിയവയെ കൂടി ബാധിക്കുന്ന ഏഴു ഭരണഘടനാ വിഷയങ്ങളാണ് പരിശോധിക്കുന്നത്.
ഭരണഘടനയുടെ 25ാം അനുഛേദം അനുവദിക്കുന്ന മത സ്വാതന്ത്ര്യത്തിെൻറ പരിധി, ഭരണഘടനയുടെ 25ാം അനുഛേദ പ്രകാരം വ്യക്തികൾ അനുഭവിക്കുന്ന മതസ്വാതന്ത്ര്യവും 26ാം അനുഛേദ പ്രകാരം മതസമൂഹത്തിനുള്ള സ്വാതന്ത്ര്യവും തമ്മിലെ പാരസ്പര്യം, ക്രമ സമാധാനം, ധാർമികത, ആരോഗ്യം എന്നിവയിലല്ലാതെ ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ മറ്റു വ്യവസ്ഥകൾ ഭരണഘടനയുടെ 26ാം അനുഛേദത്തിന് കീഴിൽ വരുന്ന മതസമൂഹങ്ങൾക്ക് ബാധകമാണോ? തുടങ്ങിയ വിഷയങ്ങളും ഇതിൽ പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.