കോടതിവളപ്പില്‍ രൂപേഷിന്‍െറ മുദ്രാവാക്യം

കോയമ്പത്തൂര്‍: നിലമ്പൂര്‍ വനത്തില്‍ രണ്ട് മാവോവാദികളെ കൊലപ്പെടുത്തിയതിനെതിരെ തമിഴ്നാട് കോടതിവളപ്പില്‍ മാവോവാദി നേതാവ് രൂപേഷ് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.

ജയിലില്‍ കഴിയുന്ന രൂപേഷ്-ഷൈന ദമ്പതികളുള്‍പ്പെടെ അഞ്ച് മാവോവാദികളെ കോയമ്പത്തൂര്‍ ജില്ല പ്രിന്‍സിപ്പല്‍ കോടതിയില്‍ വന്‍ പൊലീസ് സുരക്ഷയില്‍ കൊണ്ടുവന്നപ്പോഴാണ് മുദ്രാവാക്യം വിളിച്ചത്.

സംഭവം അല്‍പനേരം പരിഭ്രാന്തി പരത്തി. നിലമ്പൂരിലുണ്ടായത് വ്യാജ ഏറ്റുമുട്ടലാണെന്നും ഇവര്‍ ആരോപിച്ചു. അതേസമയം, നിലമ്പൂരിലെ മാവോവാദി വേട്ടയെ തുടര്‍ന്ന് കോയമ്പത്തൂര്‍, നീലഗിരി ജില്ലകളിലെ കേരള വനാതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസും വനം അധികൃതരും ജാഗ്രത ശക്തമാക്കി.

അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വാഹന പരിശോധന കര്‍ക്കശമാക്കി. സംശയാസ്പദ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ അറിയിക്കണമെന്ന് ഗ്രാമീണരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Tags:    
News Summary - roopesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.