വിദ്യാർഥിയെ വെടിവെച്ച് കൊന്ന സംഭവം : റോക്കിയാദവ് കോടതിയിൽ കീഴടങ്ങി

ന്യൂഡൽഹി: കോളജ് വിദ്യാര്‍ഥിയെ വെടിവെച്ചു കൊന്ന കേസില്‍ കുറ്റാരോപിതനായ റോക്കി യാദവ് ഗയ കോടതിയിൽ കീഴടങ്ങി. കേസിൽ റോക്കി യാദവിെൻറ ജാമ്യം ഇന്നലെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പട്ന ഹൈകോടതിയായിരുന്നു കഴിഞ്ഞ ആഴ്ച റോക്കി യാദവിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ ഈ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കഴിഞ്ഞ മെയ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 19 വയസുകാരനായ ആദിത്യ സച്ച്‌ദേവ എന്ന വിദ്യാര്‍ത്ഥിയെ റോക്കി വെടിവെച്ച് കൊല്ലുകയായിരുന്നു.

മാരുതി സ്വിഫ്റ്റ് കാറില്‍ സഞ്ചരിക്കുകയായിരുന്ന ആദിത്യ ലാന്‍ഡ് റോവറില്‍ സഞ്ചരിച്ചിരുന്ന റോക്കിയെ മറികടന്നിരുന്നു. ഇൗ കാരണത്താലാണ് റോക്കി യാദവ് സച്ച്ദേവയെ വെടിവെച്ച് കൊന്നത്. ആദ്യം ആകാശത്തേക്ക് വെടിവെച്ച് മുന്നറിയിപ്പ് നല്‍കിയ റോക്കി പിന്നീട് കാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ജെ.ഡി.യു നേതാവ് മനോരമ ദേവിയുടെ മകനാണ് റോക്കി യാദവ്. സംഭവത്തിന് പിന്നാലെ മനോരമ ദേവിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Tags:    
News Summary - Rocky Yadav surrenders before Gaya district court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.